തേഞ്ഞിപ്പലം: ചേളാരി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാചകവാതക ബോട്ലിംഗ് പ്ലാന്റ് ട്രക്ക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച പ്രശ്നം ഒത്തുതീർപ്പായി. 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ കുടിശ്ശിക വേതനമായി ട്രക്ക് ഒന്നിന് 4000 രൂപയും 21 സെപ്തംബർ മുതൽ 22 ഡിസംബർ 31വരെ 1490 രൂപ വീതവും കൊടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അനിൽ സാമിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പ്രശ്നം തീർന്നത്. പരിഹാരമായില്ലെങ്കിൽ മേയ് നാല് മുതൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് കാണിച്ച് തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകിയിരുന്നു. ഐ.ഒ.സി ഡി.ജി.എം.പി. ജയശങ്കർ, സുരക്ഷാ ഓഫീസർ ആദിത്യ അച്യുതൻ, സംഘടനാ പ്രതിനിധികളായ സി.കെ. ഹരിദാസൻ, സുരേന്ദ്രൻ, പി. അഷ്‌റഫ്, ഗ്യാസ് ഏജൻസി പ്രതിനിധികളായ അബ്ദുൾ കരീം, ആസിഫ്, അരുൺകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |