വാഷിംഗ്ടൺ : ന്യൂയോർക്കിലെ സിറാക്യൂസിൽ ഒരു പായ്ക്കറ്റ് ചിപ്സ് മോഷ്ടിച്ചെ പേരിൽ 8 വയസുള്ള കറുത്ത വർഗക്കാരനായ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായി. കരയുന്ന കുട്ടിയെ പൊലീസ് ഒരു ഉദ്യോഗസ്ഥൻ ബലമായി പൊലീസ് വാഹനത്തിനടുത്തേക്ക് കൊണ്ടുപോകുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു.
വിഷയത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും, കുട്ടിയെ വിലങ്ങ് വച്ചെന്ന ആരോപണം നിഷേധിച്ചുകൊണ്ട് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കുട്ടിക്കെതിരെ കേസെടുത്തില്ലെന്നും വീട്ടിലാക്കിയിരുന്നതായും പൊലീസ് അറിയിച്ചു. എന്നാൽ, പൊലീസിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് കുട്ടിയുടെ പിതാവിന്റെ തീരുമാനം.
കുട്ടിയോടുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം. മോഷണക്കുറ്റത്തിനാണു കുട്ടിയെ പിടികൂടിയതെന്ന് ഒരു ഉദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നു. സംഭവം ഹൃദയഭേദകമാണെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോകൽ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |