തിരുവനന്തപുരം: വയനാട് പടിഞ്ഞാറേത്തറയിൽ 2020 നവംബർ മൂന്നിന് മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ വെടിവയ്പ്പിൽ മാവോയിസ്റ്റ് വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തിയ വയനാട് കളക്ടറുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര രഹസ്യ വിഭാഗം ഉത്തരവിറക്കി. ഏറ്റുമുട്ടലിൽ പങ്കെടുത്ത പൊലീസുകാരെ വിചാരണ നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൊല്ലപ്പെട്ട വേൽമുരുകന്റെ ബന്ധുക്കൾ തേനിയിൽ നിന്ന് മധുരയിലേക്ക് താമസം മാറിയിരുന്നു. ഇവരുടെ മൊഴിയും കേട്ടശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |