പയ്യന്നൂർ : രാജ്യത്തിൻ്റെ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണെന്ന് കോൺഗ്രസ് (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എസ് .എൽ .ശർമ ആരോപിച്ചു.സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികവും പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ 92-മത് വാർഷികവും പ്രമാണിച്ച് കോൺഗ്രസ് (എസ്) സംഘടിപ്പിച്ച സ്വാഭിമാന യാത്രയുടെ സമാപന സമ്മേളനം ഉളിയത്തു കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക എന്നതിനപ്പുറം സോണിയ ഗാന്ധിക്ക് മറ്റു ലക്ഷ്യങ്ങളില്ല. കോൺഗ്രസിന്റെ ഇത്തരം സങ്കുചിത സമീപനങ്ങളാണ് ആ പാർട്ടിയെ തകർത്തത്.
സംഘ പരിവാർ രാജ്യത്ത് അധികാരത്തിലെത്തിയത് ഒരു സുപ്രഭാതത്തിലല്ല, കൃത്യമായ വർഗീയ ഗൂഢാലോചനയിലൂടെയും ആസൂത്രണത്തിലൂടെയുമാണ് അവർ ഭരണം നേടിയത് -
എസ്. എൽ. ശർമ പറഞ്ഞു.
പാർട്ടി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.സ്വാഭിമാന സംരക്ഷണ സമര പ്രഖ്യാപനം നടത്തി. അഡ്വ.കെ.വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ആർ. വേശാല, സി.ആർ.വത്സൻ,മാത്യൂസ് കോലഞ്ചേരി,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ , കെ.കെ.ജയപ്രകാശ് , പി .ജയൻ തുടങ്ങിയവർ സംബന്ധിച്ചു.
രാവിലെ കണ്ണൂർ വിളക്കും തറ മൈതാനിയിൽ കോൺ. (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. , അഡ്വ: കെ.വി. മനോജ് കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്ത യാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം. പെരുമ്പയിൽ നിന്നും പദയാത്രയായാണ് ഉളിയത്ത് കടവിലേക്ക് യാത്ര നീങ്ങിയത്. തുടർന്ന് ഉളിയത്ത് കടവിൽ പ്രതീകാത്മക ഉപ്പുസത്യാഗ്രഹവും പൊതുസമ്മേളനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |