കായംകുളം: ചത്ത പശുവിനെ കഷണങ്ങളാക്കി കരിപ്പുഴ തോട്ടിൽ തള്ളിയതായി പരാതി. ശ്രീവിഠോബ വാർഡിലെ കർഷകന്റെ പശുവിനെയാണ് സംസ്കരിക്കാനായി കൂലി വാങ്ങിയ സംഘം തോട്ടിലേക്ക് തള്ളിയത് . വിവരം അറിഞ്ഞ് എത്തിയ നഗരസഭ അധികൃതർ ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങി. തോട്ടിൽ നിന്നും ലഭിച്ച മാംസാവശിഷ്ടങ്ങൾ വെറ്ററിനറി വിഭാഗം പരിശോധിച്ചു. രോഗം ബാധിച്ച് ചത്ത പശുവിനെ മറവ് ചെയ്യാനെന്ന വ്യാജേന ഉടമസ്ഥന്റെ കയ്യിൽ നിന്ന് കൂലിയായി ഏഴായിരം രൂപ വാങ്ങിയ ശേഷമാണ് തോട്ടിൽ തള്ളിയത്. കൂടുതൽ നടപടിക്കായി കേസ് പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |