തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ഏഴ് ദുരൂഹമരണങ്ങളുടെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്റിക്ക് പരാതി. കൂടത്തിൽ കുടുംബത്തിൽ ഏറ്റവുമൊടുവിൽ മരിച്ച ജയമാധവൻ നായരുടെ മുൻ ഭാര്യയാണ് പരാതി നൽകിയത്. ജയമാധവന്റേത് കൊലപാതകമെന്ന് കണ്ടെത്തിയിട്ടും പൊലീസ് അന്വേഷണം അട്ടിമറിക്കുന്നെന്നാണ് പരാതി.
കൂടത്തിൽ കുടുംബത്തിന്റെ കോടികളുടെ സ്വത്തുക്കൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തവയിൽ ചിലത് ഇപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലായതിനാൽ കേസ് ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. സ്വത്തുക്കൾ വ്യാജരേഖയുണ്ടാക്കി ചില രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയതിനാൽ അവരുടെ സമ്മർദ്ദവും അന്വേഷണത്തെ ബാധിക്കുന്നെന്നാണ് ആരോപണം.
ജയമാധവൻ നായരുടേത് കൊലപാതകമാണെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചിരുന്നു. ഒരുവർഷം മുമ്പ് കാര്യസ്ഥൻ രവീന്ദ്രനെ പ്രതിയാക്കിയെങ്കിലും അറസ്റ്റുണ്ടായില്ല. കൊലക്കേസിൽ പോലും അറസ്റ്റില്ലാതായതോടെയാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |