റിയാദ്: റംസാൻ വ്രതാനുഷ്ഠാനം അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലും മദീനയിലും രാത്രി നമസ്‌കാരത്തിനായി പതിനായിരക്കണക്കിന് വിശ്വാസികളാണെത്തുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ പള്ളികളിലും രാത്രി നമസ്‌കാരം, വിശ്വാസികൾക്ക് ഭക്ഷണം തുടങ്ങിയ പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലും വിശ്വാസികൾ എത്തിത്തുടങ്ങി. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് അനുമതി. രണ്ട് വർഷത്തിന് ശേഷമാണ് രാത്രി നമസ്‌കാരങ്ങൾ സജീവമായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |