തിരുവനന്തപുരം: കെ- റെയിൽ പ്രതിഷേധ സമരം നടത്തിയവരെ ചവിട്ടിയ സി.പി.ഒ ഷബീറിനെ സസ്‌പെൻഡ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള ട്രാൻസ്‌ഫർ നടപടി അംഗീകരിക്കാനാവില്ല. ഷബീർ നടത്തിയത് ക്രൂരമായ മർദ്ദനമാണെന്ന് ദൃശ്യങ്ങളിൽ നിന്നുതന്നെ വ്യക്തമാണെന്നും ഹസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡൽഹി ജഹാംഗീർപുരിയിൽ സംഭവിച്ചതാണ് കരിച്ചാറയിലും സംഭവിച്ചത്. ഷബീറിനെതിരെ നടപടി സ്വീകരിക്കാതെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. നടപടി വൈകിയാൽ നിയമപരമായി മുന്നോട്ട് പോകും. അതേസമയം എൽ.ഡി.എഫ് കൺവീനർ എം.വി. ജയരാജന്റെ മുസ്ലിം ലീഗ് പരാമർശം കൺവീനർ സ്ഥാനം ഏറ്റെടുത്തപ്പോഴുള്ള ആവേശം മാത്രമാണെന്നും 'ഉണ്ടോണ്ടിരുന്ന നായർക്ക് ഉൾവിളി" എന്ന പോലെയാണ് ജയരാജന്റെ കാര്യമെന്നും എം.എം. ഹസൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |