കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കേ അന്വേഷണസംഘതലവനെ നീക്കിയത് ആശങ്കപ്പെടുത്തുന്നതായി സിനിമയിലെ വനിതാ കൂട്ടായ്‌മ. തുടരന്വേഷണത്തിന് ഒന്നര മാസം കൂടി കോടതി നീട്ടിനൽകിയിരിക്കെ കേസിൽ എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണി. നീതി അസാദ്ധ്യമെന്നു തോന്നിയിടത്തുനിന്നാണ് തെളിവുകളുടെ പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം അഭിഭാഷകരുടെ ഓഫീസ് ശ്രമിക്കുന്നെന്ന സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോദ്ധ്യപ്പെടുത്തും വിധമായിരുന്നു തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണസംഘത്തലവനെതിരെ പ്രതിഭാഗം അഭിഭാഷകർ പരാതിയുമായി സർക്കാരിനെ സമീപിച്ചതെന്ന് കൂട്ടായ്‌മ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |