തിരുവനന്തപുരം: ഇ- ഹെൽത്ത് സംവിധാനം വ്യാപിപ്പിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ 402 സർക്കാർ ആശുപത്രികളിൽ ഓൺലൈൻ ഒ.പി സൗകര്യം നിലവിൽ വന്നെന്നും 150 ആശുപത്രികളിൽ കൂടി ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പാക്കും. 2022-23ൽ 200 ആശുപത്രികളിൽ കൂടി നടപ്പാക്കും. ഇതിലൂടെ പ്രതിദിനം ഒരു ലക്ഷം പേർക്ക് സേവനം നൽകാനാണ് ലക്ഷ്യമിടുന്നത്.
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 176 ആശുപത്രികളിലാണ് സേവനം ഏർപ്പെടുത്തിയത്. 70,000 കൺസൾട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇതിലൂടെ നടത്തുന്നത്. 50 ലക്ഷം ജനങ്ങളുടെ ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിനായി ശൈലീ ആപ്പ് ആരോഗ്യവകുപ്പ് ഉടൻ സജ്ജമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |