പേരാമ്പ്ര (കോഴിക്കോട്): നിർത്തിയിട്ട കോഴിലോറിക്ക് പിന്നിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലഫോൺ എക്സ്ചേഞ്ചിന് സമീപം കൃഷ്ണകൃപയിൽ റിട്ട. അദ്ധ്യാപകൻ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (48), മകൾ അഞ്ജന (23) എന്നിവരാണ് മരിച്ചത്. പേരാമ്പ്ര പയ്യോളി റോഡിൽ വാല്യക്കോട് ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. ഉടൻ മൂവരെയും പേരാമ്പ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീജയുടെയും മകളുടെയും ജീവൻ രക്ഷിക്കാനായില്ല.
കാർ ഓടിച്ച മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകനായ സുരേഷ് ബാബു പരുക്കുകളോടെ രക്ഷപ്പെട്ടു. കാറിന്റെ മുൻവശം പൂർണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. പേരാമ്പ്രയിൽ നിന്ന് മേപ്പയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം. വീടിന് വിളിപ്പാടകലെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അപർണയാണ് അഞ്ജനയുടെ സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |