SignIn
Kerala Kaumudi Online
Friday, 19 April 2024 6.44 AM IST

രണ്ടാം വരവിന് കാരണം മഞ്ജു ചേച്ചി : നവ്യാനായർ

navya

മഞ്ജു വാര്യരും നവ്യ നായരും. രണ്ടു പേരും മലയാളികളുടെ പ്രിയ നായികമാർ. അടുത്ത സുഹൃത്തുക്കൾ. വിവാഹശേഷം സിനിമ വിട്ടതാണ് മഞ്ജുവും നവ്യയും. എന്നാൽ ഇപ്പോഴിതാ രണ്ടുപേരും സിനിമയിൽ സജീവം. മഞ്ജുവും നവ്യയും അഭിനയജീവിതത്തിലെ ഏറ്റവും വലിയ വിജയയാത്രയിൽ. ലളിതം സുന്ദരം സിനിമയിൽ ആനി എന്ന കഥാപാത്രമായി മഞ്ജു വാര്യർ തിളങ്ങുന്നു. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ നവ്യ നായർ ഒരുത്തീയിൽ രാധാമണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു. രാധാമണി എന്ന സാധാരണക്കാരിയായി നവ്യ ഒരുത്തീയിൽ ഒരുഘട്ടത്തിൽ തീ പോലെ ജ്വലിച്ചു. മഞ്ജു വാര്യരുടെ തിരിച്ചുവരവുപോലെ നവ്യ നായരുടെ മടങ്ങിവരവും പ്രേക്ഷകർ ഏറെ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണ്. രണ്ടുപേരുടെയും മടങ്ങിവരവ് സൂപ്പർ വിജയമായി മാറുകയും ചെയ്തു. ലളിതം സുന്ദരം ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ വിസ്മയിപ്പിച്ചതെങ്കിൽ ഒരുത്തീ തിയേറ്ററിൽ നേട്ടം കൊയ്യുന്ന കാഴ്ച സമ്മാനിച്ചു.മഞ്ജുവിന്റെയും നവ്യയുടെയും വിശേഷങ്ങളിലൂടെ.

ഈ  വരവിന്  കാരണം
സിനിമയിലെ തന്റെ രണ്ടാം വരവിന് പ്രചോദനം മഞ്ജു വാര്യരെന്ന് നവ്യ നായർ വ്യക്തമാക്കുന്നു. മഞ്ജു ചേച്ചി എപ്പോഴും സ്വാധീനിക്കാറുണ്ടെന്നും നവ്യ.ഒരുത്തീയുടെ ലൊക്കേഷനിൽ അതിഥിയായി മഞ്ജുവാര്യർ നവ്യയെ കാണാൻ എത്തിയിരുന്നു. 'സന്തോഷം, സ്‌നേഹം, സമാധാനം. ആരെങ്കിലും സന്തോഷിപ്പിച്ചാൽ തിരിച്ചും സന്തോഷിപ്പിക്കൂ"എന്നാണ് മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നവ്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. രണ്ടുപേരുടെയും സ്നേഹവും സൗഹൃദവും നിറഞ്ഞൊഴുകുന്ന ചിത്രങ്ങളാണ് കൂടിക്കാഴ്ചയിൽ വീണതും.
കലോത്സവ വേദിയിൽ നിന്നാണ് മഞ്ജുവും നവ്യയും വെള്ളിത്തിരയിൽ എത്തുന്നത്. സാക്ഷ്യം എന്ന ചിത്രത്തിലൂടെ  വെള്ളി ത്തിര യ ിലേക്ക് വന്ന മഞ്ജുവാര്യർ സല്ലാപം എന്ന സിനിമയിലൂടെയാണ് പ്രേക്ഷകർക്കു പ്രിയങ്കരിയാകുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. രണ്ടാം വരവിലും മഞ്ജു വാര്യരെയും നവ്യ നായരെയും ഒരേപോലെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന പ്രത്യേകതയുണ്ട്.
ഇരുവരും
ചേർന്നൊരു  സിനിമ

മഞ്ജുവും നവ്യയും ചേർന്ന് സെൽഫിയിൽ തരംഗം തീർക്കുന്നത് ആരാധകർ കാണുന്നതാണ്. എന്നാൽ ഇരുവരും ചേർന്നൊരു സിനിമ ഇതേവരെ സംഭവിച്ചിട്ടില്ല. അതു സംഭവിച്ചാൽ പ്രേക്ഷകർ ആ ചിത്രത്തെ സ്വീകരിക്കും എന്നതിൽ സംശയമില്ല. രണ്ടാവരവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനുവേണ്ടിയാണ് മഞ്ജു വാര്യർ കാത്തിരുന്നതെന്ന് തോന്നി പോകാറുണ്ട് .ഒരുത്തീക്കു വേണ്ടിയായിരുന്നു നവ്യ കാത്തിരുന്നതെന്ന് തോന്നിപ്പോകും . ലളിതം സുന്ദരം സിനിമയിൽ മുംബൈയിൽ സംരംഭകയായ ആനി എന്ന സ്‌ത്രീയായി മഞ്ജു വാര്യരെ മാത്രമേ സങ്കല്പിക്കാൻ കഴിയൂ.
സ്വന്തം സ്വപ്നങ്ങൾക്കു പിന്നാലെ പോകാൻ ധൈര്യം കാണിക്കുന്ന കഥാപാത്രമായി ആനി . ഇത്തരം കഥാപാത്രമായി മഞ്ജു വാര്യർ ആദ്യമാണ്. ഒരുത്തീയിൽ രാധാമണിയുടെ സംഘർഷവും നിസഹായതയും പോരാട്ടവും മറ്റൊരാൾക്ക് ചെയ്തു ഫലിപ്പിക്കാനാവുമോ എന്നു പലപ്പോഴും നവ്യ നായർ തോന്നിപ്പിക്കുന്നു. ഇനിയും കൂടുതൽ മികച്ച അഭിനയമുഹൂർത്തങ്ങൾ നവ്യ മലയാളത്തിനു സമ്മാനിക്കുമെന്ന് ഉറപ്പാണ്. വെള്ളിത്തിരയിൽ പരമ്പരാഗത സ്ത്രീ പാത്രസൃഷ്ടിയെ തച്ചുടക്കുകയാണ് തങ്ങളുടെ കഥാപാത്രങ്ങളിലൂടെ മഞ്ജുവും നവ്യയും. നടിമാരുടെ പേരിൽ പഴയകാലത്തിലെ പോലെ സിനിമ അറിയപ്പെടാൻ തുടങ്ങുന്നു എന്നതിന്റെ സൂചന നൽകി ആനിയും രാധാമണിയും ചർച്ച ചെയ്യപ്പെടുന്നു.
നവ്യയെ 
തിരഞ്ഞെടുത്ത മഞ്ജു

നിരവധി സ്ത്രീകൾക്ക് പ്രചോദനം പകരുന്ന മ‌ഞ്ജു വാര്യർ. വെള്ളിത്തിരയിലേക്ക് തിരികെയെത്തിയപ്പോഴാണ് കൂടുതൽ പ്രചോദനം .മഞ്ജു വാര്യരുടെ തിരിച്ചുവരവ് തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്നും നവ്യ പറയാറുണ്ട്. മഞ്ജു ചേച്ചി തിരിച്ചുവരവ് നടത്തിയപ്പോൾ പ്രേക്ഷകർ നൽകിയ പോസിറ്റിവിറ്റി നിസംശയമായും പ്രചോദിപ്പിക്കുന്നതാണെ ന്നാണ് നവ്യയുടെ പ്രതി കരണം. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം സിനിമയിലേക്ക് നവ്യയെ തിരഞ്ഞെടുത്തത് മഞ്ജു വാര്യരായിരുന്നു. പുതുമുഖ നായികമാരുടെ ഒാഡി ഷൻ വിഡിയോ യിൽനിന്ന് നവ്യയെ മഞ്ജു തിരഞ്ഞെടുത്തു.ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായാണ് നവ്യ ഇതിനെ വിശേഷിപ്പിക്കുന്നത്.
സന്തോഷം, സ്നേഹം
നവ്യയുടെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. കുറച്ച് വർഷങ്ങൾക്ക് ശേഷം നവ്യ വീണ്ടും സിനിമ ചെയ്യുന്നതിൽ സന്തോഷിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള എല്ലാ ആശംസകളും നവ്യയെ അറിയിക്കുകയാണ്. നവ്യയുടെ സന്തോഷം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് നവ്യയ്ക്കും അറിയാം എന്നായിരുന്നു അപ്പോൾ മഞ്ജുവിന്റെ പ്രതികരണം.ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് എത്തുമ്പോൾ ഉള്ളിൽ ചെറിയ ആശങ്ക ഉണ്ടായിരുന്നുന്നെന്ന് നവ്യ വ്യക്തമാക്കുന്നു.കഥയും കഥാപാത്രവും നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. രാധാമണിയെ പോലെ എത്രയോ പേർ ചുറ്റുമുണ്ടെന്ന് നവ്യയ്ക്ക് അറിയാമായിരുന്നു. ഒരുത്തീയിലെ മിക്ക രംഗങ്ങളും ആസ്വദിച്ച് അഭിനയിക്കുകയായിരുന്നെന്നാണ് നവ്യ പറയുന്നത്.സ്വന്തം ജീവിതത്തിന്റെ ഭാഗമായ ഒരാളെ സ്ക്രീനിൽ കാണാൻ സാധിച്ചതിന്റെ സംതൃപ്തിയിൽ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു പിടിച്ച സീനുകളാണ് അധികവും.സാധാരണക്കാരന്റെ ദൈനംദിന ജീവിതവുമായി ചേർന്നു നിൽക്കുന്ന കഥയും കഥാപാത്രവും.വിവാഹ ജീവിതത്തിലേത്ത് കടന്നാലും സ്വന്തം സഹോദരങ്ങളെയും മാതാപിതാക്കളെയും നെഞ്ചോട് ചേർത്തുനിറുത്താൻ കഴിയുന്നവർക്ക് അരികിലാണ് മഞ്ജു വാര്യരുടെ 'ലളിതം സുന്ദരം".കുറച്ചു ചിരിച്ചും നൊമ്പരപ്പെട്ടും പ്രിയപ്പെട്ടവരെ ചേർത്തു പിടിക്കുന്ന കാഴ്ച സമ്മാനിച്ചവരുടെ കൂട്ടത്തിൽനിന്ന് മഞ്ജു വാര്യർ  പിന്നെയും പ്രിയ താരമായി മാറുന്നു.

രണ്ടു പേർക്കും 
ഹിറ്റ്  ഡയലോഗ്

മഞ്ജുവിന്റെയും നവ്യയുടെയും കഥാപാത്രങ്ങളുടെ ഡയലോഗുകൾ ഒരേപോലെ ഹിറ്റായി മാറാറുണ്ട്.ആറാം തമ്പുരാൻ സിനിമയിൽ ഉണ്ണിമായ എന്ന കഥാപാത്രമായി മഞ്ജു വാര്യർ പറഞ്ഞ 'കോലോത്തെ തമ്പ്രാട്ടി കുട്ടിയാ മാഷേ"എന്ന ഡയലോഗ്. 'ഞാൻ മാത്രമേ കണ്ടുള്ളൂ"എന്ന് നന്ദനത്തിൽ നവ്യയുടെ ബാലാമണി പറഞ്ഞത് വർഷങ്ങൾ കഴിഞ്ഞാണ് ഹിറ്റ് ഡയലോഗായി മാറിയതെന്ന് മാത്രം. ഹൗ ഒാൾഡ് ആർ യു, പ്രതി പൂവൻകോഴി, ഇപ്പോൾ ലളിതം സുന്ദരം  വരെ എത്തിനിൽക്കുന്ന സിനിമയിലും മഞ്ജു ഡയലോഗ് പ്രശസ്തം. വിവാഹത്തോടെ നായികമാരോട് പ്രേക്ഷകർക്ക് അകൽച്ചയുണ്ടാകുന്നു എന്ന വാദം ശരിയല്ലെന്ന് തെളിക്കുന്നു മഞ്ജുവും നവ്യയും.
സിനിമയിൽനിന്ന് മാറി നിന്നപ്പോഴാണ് രണ്ടുപേരെയും ആളുകൾ കൂടുതൽ സ് നേഹിച്ചു തുടങ്ങിയത്.സിനിമയിൽ ഇപ്പോൾ എല്ലാ മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം കൂടുന്നു.മുൻപ് അത്തരം മനോഭാവം ഉണ്ടായിരുന്നെങ്കിൽ അതിൽ മാറ്റം വന്നു തുടങ്ങി എന്ന് അടയാളപ്പെടുത്തി ആനിയും രാധാമണിയും ആയി മഞ്ജുവും നവ്യയും പ്രേക്ഷക മനസിൽനിന്ന് ഇറങ്ങി പോവാതെ നിൽക്കുകയാണ്. ആയിഷയായി മഞ്ജു വാര്യർ വരാൻ പോകുന്നു. ഒരുത്തീയുടെ രണ്ടാം ഭാഗം എത്തുന്നു. മഞ്ജുവിന്റെയും നവ്യയുടെയും സൗഹൃദം സിനിമയുടെ അപ്പുറത്തേക്ക് സ്നേഹം നിറച്ച ആത്മബന്ധമായി വളർന്നൊഴുകുന്നു. നവ്യയുടെ സ്വന്തം മഞ്ജു ചേച്ചി.ഇരുവരും ഒരുമിക്കുന്ന സിനിമ എപ്പോഴായിരിക്കുമെന്നേ ഇനി അറിയാനുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, MANJU WARRIER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.