കോഴിക്കോട്: വീടുകളിലെത്തി ഖര മാലിന്യം ശേഖരിക്കാൻ 2004-ൽ നിയമിച്ച 350 സ്ത്രീകളെ കോർപറേഷൻ തൊഴിലാളികളാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് തേടി. സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. കേസ് മേയ് 24 ന് പരിഗണിക്കും. നഗരസഭാ തൊഴിലാളികളാക്കാം എന്ന വാഗ്ദാനം നൽകിയാണ് 2004ൽ തങ്ങളെ ജോലിക്ക് നിയോഗിച്ചതെന്ന് റീനാ ജയാനന്ദും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |