ചെറുപുഴ: തിരുമേനിയിലെ അഞ്ചനാട്ട് ഡെയ്സനും കുടുംബവും വർഷങ്ങളായി മലയാറ്റൂർ മല കയറുന്നവരാണെങ്കിലും ഇത്തവണ ഇവർ മലയാറ്റൂർ മല കയറിയത് തിരുമേനിയിലെയും പ്രാപ്പൊയിലിലെയും ടിമ്പർ തൊഴിലാളികൾക്കൊപ്പം ഭീമൻ കുരിശുമായി. അടിവാരത്തു നിന്ന് പ്രാർത്ഥനയോടെ കുരിശ് ചുമന്ന് മലമുകളിൽ എത്തിക്കുകയായിരുന്നു.
ഈ വർഷം ഇവരോടൊപ്പം ഒരു ബസ് നിറയെ ആൾക്കാരുമുണ്ടായിരുന്നു. ഇവരെ തികച്ചും സൗജന്യമായാണ് മലയാറ്റൂർ മലകയറാൻ കൊണ്ടുപോയത്. നാനാജാതി മതത്തിൽ പെട്ട ആൾക്കാരുമായുള്ള തീർത്ഥാടന യാത്ര ഒരു നാടിന്റെ സ്നേഹവും ഒരുമയും വിളിച്ചോതുന്നതായിരുന്നു. കൊവിഡ് കവർന്ന രണ്ടുവർഷക്കാലം ഡെയ്സനും കുടുംബത്തിനും മലയാറ്റൂർക്ക് പോകാൻ സാധിച്ചിരുന്നില്ല. ആ വർഷങ്ങളിൽ കൊട്ടത്തലച്ചിമല കയറി പ്രാർത്ഥന നടത്തുകയായിരുന്നു.
ഭീമൻ കുരിശ് തിരുമേനി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ദേവസ്യ വട്ടപ്പാറ ആശിർവദിച്ച ശേഷമാണ് വാഹനത്തിൽ മലയാറ്റൂർ മലയുടെ അടിവാരത്തിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |