SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.16 AM IST

വത്സലയുടെ കൊലപാതകം അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ നിവേദനം

അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ മുൻ മെമ്പർ ഷിബുവിന്റെ മാതാവ് വിളക്കുപാറ പാറവളവീട്ടിൽ വത്സലയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതിനാൽ ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. രണ്ട് മാസം മുമ്പാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വത്സല ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോ‌ർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് പുനലൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയത്. സി.പി.ഐ നേതാവ് ആർ. ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺ വി. രാജ്, ഷൈൻ ബാബു, അനുരാജ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും വത്സലയുടെ മകനുമായ ഷിബു എന്നിവരും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.