തിരുവനന്തപുരം: പട്ടാപ്പകൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച പ്രതികൾ പിടിയിലായി. പുത്തൻപാലം സ്വദേശികളായ പാണ്ടി എന്ന് വിളിക്കുന്ന ആനന്ദ് (32), ജിത്തു എന്ന് വിളിക്കുന്ന ശരൺ (36) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് പുത്തൻപാലത്ത് ഓട്ടോറിക്ഷയിൽ വന്ന വിളവൂർക്കൽ സ്വദേശി ശ്യാമിനെ ആക്രമിച്ചക്കേസിലാണ് ഇരുവരും പിടിയിലായത്. ശ്യാമിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിനിടെ പിക്കറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശംഖുമുഖം എ.സി.പി ഡി.കെ. പൃഥിരാജിനെ നിർദേശ പ്രകാരം പേട്ട എസ്.എച്ച്.ഒ റിയാസ് രാജാ, എസ്.ഐ രതീഷ്, എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ രാജാറാം, ഷമി, വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |