അങ്കമാലി: കേരള ഈറ്റ - കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കളക്ഷൻ സെന്റർ ഉടനെ തിരുവനന്തപുരം ആര്യനാട് ആരംഭിക്കുമെന്ന് തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ക്ഷേമനിധി ബോർഡിന്റെ വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം അങ്കമാലി നാസ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുമെന്നും അവ യഥാസമയം കൊടുത്ത് തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി. 1.27 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ 90 കോടി രൂപയുടെ വിവിധ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. 1.7 ലക്ഷം തൊഴിലാളികളാണ് ഈ ക്ഷേമനിധിബോർഡിൽ അംഗങ്ങളായിട്ടുള്ളത്. 1600 രൂപ വീതം 10,800 തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നുണ്ട്. പെൻഷൻ നൽകുന്നതിനായി സർക്കാർ 41.85 കോടി രൂപയാണ് കഴിഞ്ഞവർഷം അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ക്ഷേമനിധി ബോർഡ് ചെയർമാൻചാണ്ടി പി. അലക്സാണ്ടർ സ്വാഗതവും അക്കൗണ്ട്സ് ഓഫിസർ എ.വി.പ്രദീപ് നന്ദിയും പറഞ്ഞു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം.ഫിറോസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ റെജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ബാംബു കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ, അഡ്വ.ജോസ് തെറ്റയിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |