തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിനുള്ള കാലാവധി മേയ് മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കാട്ടുപന്നികൾ ആവാസവ്യവസ്ഥയിലെ അവിഭാജ്യഘടകമായതിനാൽ അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം നിരാശാജനകമാണ്. അത് അംഗീകരിക്കാൻ കഴിയുന്നതല്ല. ഉത്തരാഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങൾക്ക് 2016ൽ ഒരു വർഷത്തേക്ക് നൽകിയ അനുമതി പോലെ കേരളത്തിന് ലഭിച്ചാൽ ജനങ്ങൾക്ക് ആശ്വാസമാകും. കേന്ദ്രം തുടർച്ചയായി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചു വരുന്നതെങ്കിലും നിയമം അനുവദിക്കുന്ന രീതിയിൽ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |