തൃശൂർ: എ.എസ്.ഐയായി സർവീസിൽ നിന്നും വിരമിച്ച വ്യക്തി ചേർപ്പ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതികളിൽ കേസെടുക്കാതെയും രസീത് നൽകാതെയും അവഗണിച്ച നടപടിയെ കുറിച്ച് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഒരു ഉദ്യാഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി തൃശൂർ ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്. തൃശൂർ ഊരകം സ്വദേശി സി.കെ.വാസു സമർപ്പിച്ച പരാതിയിലാണ് നടപടി. കേസെടുക്കാവുന്ന വിഷയങ്ങളിൽ പരാതി നൽകിയിട്ടും ഫാൾസ് കേസാക്കി കോടതിയിലേക്ക് റഫർ ചെയ്യുകയാണെന്നാണ് പരാതി. കമ്മിഷൻ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിയിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിൽ കമ്മിഷൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് കമ്മിഷന്റെ അന്വേഷണ വിഭാഗം അന്വേഷിച്ചു. പരാതിക്കാരൻ തുടർച്ചയായി സമർപ്പിച്ച പരാതികളിലൊന്നിലും ചേർപ്പ് പൊലീസ് കേസെടുക്കുകയോ രസീത് നൽകുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യം അന്വേഷിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |