കൊച്ചി: കൊച്ചി തുറമുഖത്തും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലുമായി സർവീസ് നടത്തുന്ന 2,500 ലധികം വരുന്ന കണ്ടെയ്‌നർ ലോറികളുടെ ഉടമകൾ പ്രതിസന്ധിയിലാണെന്ന് കണ്ടെയ്നർ കോഓർഡിനേഷൻ കമ്മിറ്റി. 2010ൽ ഡീസലിന് 60 രൂപയിൽ താഴെ വിലയുണ്ടായിരുന്നപ്പോൾ ലഭിച്ച വണ്ടി വാടകപോലും ഇപ്പോൾ വില 100 കടന്നിട്ടും ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കണ്ടെയ്‌നർ ലോറി സർവീസിന് സ്വീകാര്യമായ ഒരു വാടകനിരക്ക് നിശ്ചയിക്കാൻ സർക്കാരിനെ ചുമതലപ്പെടുത്തിയത്. 2018 ഓഗസ്റ്റ് മാസത്തിൽ മുഖ്യമന്ത്രി തന്നെ ഇതു സംബന്ധിച്ച് ഒരു യോഗം വിളിച്ചു ചേർക്കുകയും റിപ്പോർട്ട് അംഗീകരിക്കാമെന്ന് പറഞ്ഞതുമാണ്. എന്നാൽ നിർദ്ദേശിക്കപ്പെട്ട വാടക ഉടമകൾക്ക് ലഭിക്കുന്നില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |