കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്ത് മേതല കരയിൽ മോളേക്കുടിയിൽ രാജുവിന്റെ കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലിന്റെ കൈത്താങ്ങ്. കുടുംബസ്വത്തുക്കൾ വിറ്റും പ്രദേശവാസികളുടെ ഉൾപ്പെടെ സഹായം സ്വീകരിച്ചുമാണ് രാജുവിന് ആഴ്ചയിൽ മൂന്ന് ഡയാലിസിസും അനുബന്ധ ചികിത്സകളും നടത്തുന്നത്. രാജുവിന് കിഡ്‌നി നൽകാൻ സഹോദരി സന്നദ്ധത അറിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള പ്രതിസന്ധി സംബന്ധിച്ച് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ചികിത്സച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് കേരളകൗമുദിയെ അറിയിക്കുകയായിരുന്നു. സ്‌പെഷലിസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ.ആർ.രാജപ്പൻ വാർഡ് മെമ്പർ ജിജു ജോസഫിനെയും രാജുവിന്റെ ബന്ധുക്കളെയും വിവരം ധരിപ്പിച്ചിട്ടുണ്ട്.
അശമന്നൂർ പതിനൊന്നാം വാർഡ് മേതലകരയിലാണ് രാജുവും ഭാര്യയും രണ്ട് പെൺമക്കളും താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |