SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.03 PM IST

സർക്കാർ ഓഫീസുകളിലെ പുതിയ പഞ്ചിംഗ്: പോക്കറ്റ് കീറും: മുങ്ങലുകാരും കുഴി മടിയന്മാരും ജാഗ്രതെ!

p

തിരുവനന്തപുരം:സർക്കാർ ഓഫീസുകളിൽ ഫയലുകൾ കുന്നുകൂടുന്നത് ഒഴിവാക്കണമെന്ന അഭ്യർത്ഥന പാഴായതോടെ, കടുപ്പിച്ച് സർക്കാർ. സ്പാർക്കിൽ ബന്ധിപ്പിച്ചുള്ള ഡിജിറ്റൽ സംവിധാനം സെക്രട്ടേറിയറ്റിലും ,പഞ്ചിംഗ് സംവിധാനം മറ്റ് സർക്കാർ ഓഫീസുകളിലും വരുന്നതോടെ, വൈകിയെത്തിയാലും ഇടയ്ക്ക് മുങ്ങിയാലും ശമ്പളത്തിൽ പിടി വീഴും.

. ജോലി ചെയ്താലും ഇല്ലെങ്കിലും മാസാവസാനം ശമ്പളമെന്ന സുരക്ഷിതമാണ് ഇതോടെ ഇല്ലാതാകുന്നത്. 2018ൽ സെക്രട്ടേറിയറ്റിലാണ് പഞ്ചിംഗ് ആദ്യമായി വന്നത്.എന്നാൽ, ഫയൽ കുന്നു കൂടുന്നതിലോ,ജനങ്ങൾക്ക് സേവനങ്ങൾ കൃത്യതയോടെ കിട്ടുന്നതിലോ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. 44 വകുപ്പുകളിലായി സെക്രട്ടേറിയറ്റിൽ മാത്രം ഓരോ മാസവും അര ലക്ഷത്തോളം ഫയലുകളാണ് പുതുതായി വരുന്നത്. തീർപ്പാക്കുന്നത് മാസത്തിൽ ആകെ 45000ഫയലുകളും. അത് മാസം 60000 എങ്കിലും എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം.

ശമ്പളം

പോകുന്ന വഴി

□ഓഫീസിൽ വെെകിയെത്തിയാൽ മിനിറ്റ് കണക്കിൽ രേഖപ്പെടുത്തും

□ഒരു ദിവസം പരമാവധി 60മിനിറ്റ് വൈകാം.അതിൽ കൂടിയാൽ ലീവാകും.

□ വൈകിയെത്തൽ ഒരു മാസം 300 മിനിറ്റിൽകൂടിയാൽ ശമ്പളം കുറയ്ക്കും

□ഒരു ദിവസം 7മണിക്കൂർ ജോലിസമയം.

□അവധി അപേക്ഷ സ്പാർക്കിലൂടെ നൽകണം.ഇല്ലെങ്കിൽ ശമ്പളം പോകും

□ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് അവധിയായി കണക്കാക്കും

സീറ്റിലിരുത്താൻ

ആക്സസ് കൺട്രോൾ

സെക്രട്ടേറിയറ്റിൽ രാവിലെ ഓഫീസിലേക്ക് കയറാൻ കാർഡ് ഉരച്ചാലേ വാതിൽ തുറക്കൂ.,പുറത്തു പോകാൻ വീണ്ടും കാർഡ് ഉരയ്ക്കണം. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനല്ലാതെ പുറത്തുപോകാൻ അനുമതി വാങ്ങണം.അല്ലെങ്കിൽ ജോലി സമയത്തിൽ അത്രയും കുറയും.

സെക്രട്ടേറിയറ്റിലെ

ഫയൽ കൂമ്പാരം

2016-ഇടതുമുന്നണി അധികാരത്തിൽ വരുമ്പോൾ -1,17,137

2021- അധികാരമൊഴിയുമ്പോൾ - 2,03,023

2022--രണ്ടാം ഇടതുസർക്കാർ ഒരു വർഷം -1,97,047

"ആക്സസ് കൺട്രോൾ സംവിധാനത്തിൽ ആശങ്കയുണ്ട്.ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തണം."

-ഹണി, സെക്രട്ടറിയേറ്റ്

എംപ്ളോ. അസോ.

"ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാൻ ആക്സസ് കൺട്രോൾ സംവിധാനമല്ല മാർഗ്ഗം.നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ്."

-ബിനോദ് കെ. പ്രസിഡന്റ്

സെക്രട്ടേറിയറ്റ് അസോ.

ശമ്പളം കുറയ്ക്കുന്നത് പോലുള്ള കാര്യങ്ങളിൽ ജീവനക്കാരുടെ ആശങ്ക പരിഹരിക്കണം"

-എസ്.കെ.ജയകുമാർ,

എൻ.ജി.ഒ.സംഘ്

"പഞ്ചിംഗ് ശമ്പള സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.മൂന്ന് ദിവസം വൈകി വന്നാൽ ലീവായി മാറുന്ന സ്ഥിതി നിലവിലുണ്ട്".

-എം.എ.അജിത്കുമാർ,

എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറി

"പഞ്ചിംഗ് ശമ്പള സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കുന്നത് പുന:പരിശോധിക്കണം".

-ചവറ ജയകുമാർ,

എൻ.ജി.ഒ. അസോ.പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUNCHING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.