പെരിയ: നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) സന്ദർശനവുമായി ബന്ധപ്പെട്ട് കേരള കേന്ദ്ര സർവ്വകലാശാലയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർമാരായ പ്രൊഫ. എം. അബ്ദുൾ റഹ്മാൻ, പ്രൊഫ. എം.കെ. അബ്ദുൾ ഖാദർ, കേരള സർവ്വകലാശാല ഐ.ക്യു.എ.സി ഡയറക്ടർ പ്രൊഫ. ജി. സൈമൺ തട്ടിൽ എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയായ അക്കാഡമിക് ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് കമ്മിറ്റി രണ്ടു ദിവസത്തെ വിലയിരുത്തലിനു ശേഷം സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. മികച്ച റാങ്ക് ലഭിക്കുന്നതിനുള്ള സാഹചര്യം സർവ്വകലാശാലയ്ക്കുണ്ടെന്ന് സംഘം വിലയിരുത്തി.
അക്കാഡമിക്, ഭരണ നിർവ്വഹണ വിഭാഗങ്ങളിൽ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാണ് വിലയിരുത്തൽ നടത്തിയത്. ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ സമിതി നൽകി. വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലു സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സുസ്ഥിര വികസനത്തിനുള്ള പദ്ധതികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാർ ഡോ. എൻ. സന്തോഷ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. എം. മുരളീധരൻ നമ്പ്യാർ, ഫിനാൻസ് ഓഫീസർ ഡോ. ജോജോ കെ. ജോസഫ്, ഡീൻ അക്കാഡമിക് പ്രൊഫ. അമൃത് ജി. കുമാർ, ഡയറക്ടർ ഓഫ് റിസർച്ച് പ്രൊഫ. വിൻസെന്റ് മാത്യു, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. ആർ. രാജേഷ്, വകുപ്പ് അദ്ധ്യക്ഷന്മാർ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ...അക്കാഡമിക് ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് കമ്മറ്റി സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് കൈമാറുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |