തിരുവനന്തപുരം/കൊച്ചി: കെ.എസ്.ഇ.ബിയിലെ സമരം വൈദ്യുതിവിതരണത്തെ ബാധിച്ചാൽ അവശ്യസേവന പരിപാലന നിയമമായ കെസ്മ പ്രയോഗിക്കാമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചതോടെ ഒാഫീസേഴ്സ് അസോസിയേഷന്റെ രണ്ടാംഘട്ട സമരം വെട്ടിലായി. ആവശ്യങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ മാനേജ്മെന്റ് അംഗീകരിച്ചില്ലെങ്കിൽ ചട്ടപ്പടിസമരവും വൈദ്യുതിഭവനുമുന്നിൽ അനിശ്ചിതകാല നിരാഹാരസമരവും നടത്താനിരിക്കെയാണ് ഇന്നലെ ഇടക്കാല വിധിയുണ്ടായത്.
കോടതിവിധി കൃത്യമായി അനുസരിക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോക് വ്യക്തമാക്കി. എന്നാൽ, കെസ്മ പോലുള്ള നിയമങ്ങളോട് ഇടതുസർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും അതൊരിക്കലും ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് എതിരല്ലെന്നുമാണ് ഒാഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.എം.ജി.സുരേഷ് കുമാർ പറയുന്നത്. കെ.എസ്.ഇ.ബി യിലെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺജോസും തിരുവനന്തപുരം സ്വദേശി കെ.വി.ജയചന്ദ്രൻനായരും നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്.
ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ അവരുടെ പ്രവൃത്തി വൈദ്യുതിവിതരണത്തെ ബാധിക്കുകയോ ചെയ്‌താൽ സർക്കാർ കെസ‌്മ (കേരള അവശ്യ സർവീസ് പരിപാലന നിയമം) പ്രകാരം സമരം നിരോധിക്കണമെന്നും കോടതി വിധിച്ചു.
1960ലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കും ബാധകമാണ്. സർക്കാർ ജീവനക്കാരുടെ ഏതു സമരവും നിയമവിരുദ്ധമാണെന്ന് ബാലഗോപാൽ കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ വാദംകൂടി കേട്ട് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ച ഡിവിഷൻബെഞ്ച് ഹർജി മേയ് 21നു വീണ്ടും പരിഗണിക്കും.
18പേർക്കെതിരെ നടപടി?
....................
സമരം നിരോധിക്കാം, തടവും പിഴയും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |