കൊല്ലം: ചാക്യാർ കൂത്തിന് ഒരാൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. 10 മണിയോടെ തന്നെ മത്സരാർത്ഥി ഊഴത്തിന് കാത്തിരുന്നു. എന്നാൽ, മറ്റ് മത്സരാർത്ഥികളാരും രജിസ്‌റ്റർ ചെയ്യാനെത്തിയില്ല. ഇതോടെ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമായി. മത്സരം നടക്കാതിരുന്നാൽ തങ്ങൾക്കുണ്ടാകുന്ന ഭീമമായ ചെലവോർത്ത് മത്സരാർത്ഥിയുടെ മാതാപിതാക്കൾ ആശങ്കയിലായി. ഇതിനിടെ, മത്സരത്തിൽ പങ്കെടുക്കാനായി സ്‌പോട്ട് രജിസ്ട്രേഷനിലൂടെ രണ്ട് പേരെ സംഘാടകർ കണ്ടെത്തി. 12.20 ഓടെ മത്സരം ആരംഭിച്ചെങ്കിലും ആദ്യം രജിസ്‌റ്റർ ചെയ്ത തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ആകാശ് മാത്രമാണ് സ്റ്റേജിലെത്തിയത്. മറ്റുള്ള മത്സരാർത്ഥികൾ വേദിയിലെത്തിയില്ല. തുടർന്ന് ആകാശിനെ വിജയിയായി പ്രഖ്യാപിച്ചു. മത്സരത്തിനിടെ അൽപനേരം വൈദ്യുതി തടസപ്പെട്ടതും കല്ലുകടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |