കോട്ടയം . വീണ്ടും ചൂട് കനത്തതോടെ ചിക്കൻപോക്സിനെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്‌സ് പടർത്തുന്നത്. അതിനാൽ നിർജ്ജലീകരണം അകറ്റി വേണ്ടത്ര ശ്രദ്ധ കൊടുത്താൽ മാത്രമേ ഇത്തരത്തിലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്നതിൽ നിന്ന് രക്ഷ നേടാൻ സാധിക്കൂ. ചിക്കൻപോക്‌സിന്റെ ആദ്യഘട്ടം പൊതുവെ ശ്രദ്ധിക്കാറില്ല. ശരീരത്ത് കുമിളകൾ പൊങ്ങുന്നതിനു മുമ്പോ ഒന്നോ രണ്ടോ ദിവസമാണിത്. ശരീര വേദന, കഠിനമായ ക്ഷീണം, നടുവേദന, തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ചിക്കൻപോക്‌സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ഏകദേശം 26 ദിവസം വരെ ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തു തന്നെ പല ഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്‌സിൽ സാധാരണയാണ്. തലയിലും വായിലുമാണ് കുരുക്കൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഇത് നെഞ്ചിലും പുറത്തും വ്യാപിക്കുന്നു. കുരുക്കളുള്ള ഭാഗത്തോ ശരീരം മുഴുവനായോ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിഞ്ഞു പൊട്ടിയാൽ പഴുക്കാൻ സാദ്ധ്യത കൂടുതലാണ്. രോഗിയുടെ വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവങ്ങളാണ് പ്രധാനമായും രോഗം പടർത്തുക. സ്പർശനം മൂലവും ചുമയ്ക്കമ്പോൾ പുറത്തു വരുന്ന ജലകണങ്ങൾ വഴിയും രോഗം പടരാം. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ പിന്നീടോരിക്കലും ഈ രോഗം വരില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |