തിരുവനന്തപുരം: സിൽവർലൈൻ യാഥാർത്ഥ്യമായാൽ കേരളം രണ്ടായി പിളരുമെന്ന‌് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതി നടപ്പായാൽ സംസ്ഥാനം കിഴക്കൻ കേരളമെന്നും പടിഞ്ഞാറൻ കേരളമെന്നും രണ്ടായി വിഭജിക്കപ്പെടും. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് സ്റ്റേറ്റ് സെന്റർ സംഘടിപ്പിച്ച കെ.റെയിൽ സെമിനാറിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ. അഞ്ചുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന സർക്കാർ വാദം തെറ്റാണ്. കുറഞ്ഞത് 15 വർഷമെങ്കിലും വേണ്ടിവരും. ഇരുപത്തി അയ്യായിരം കുടുംബങ്ങളെങ്കിലും കുടിയൊഴിക്കപ്പെടും.പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെയും. 5000 കോടിരൂപ പാലങ്ങൾക്ക് തന്നെ വേണം. ഇത്രയൊക്കെ ആയാലും കെറെയിൽ വരുമാനത്തിന്റെ കാര്യത്തിൽ പരാജയമാവും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത്തരമൊരു പദ്ധതി വേണമോയെന്ന് അധികൃതർ ചിന്തിക്കണം. കെ റെയിലിന്റെ സംവാദം പ്രഹസനമായിരുന്നു. അലോക് വർമ്മ ഉൾപ്പെടെയുള്ളവർ പിന്മാറരുതായിരുന്നുവെന്നും ശ്രീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |