SignIn
Kerala Kaumudi Online
Friday, 19 April 2024 4.06 PM IST

തൊഴിലാളികൾ കൂടുതൽ നിർമ്മാണ മേഖലയിൽ

hjhj

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ നിർമ്മാണ മേഖലയിലാണെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ ബ്യൂറോയുടെ 2021 ഒക്ടോബർ-ഡിസംബർ ത്രൈമാസ റിപ്പോർട്ടിൽ പറയുന്നു. മൊത്തം തൊഴിലാളികളിൽ 39 ശതമാനവും നിർമ്മാണ മേഖലയിലാണ്. രണ്ടാം സ്ഥാനത്തുള്ള വിദ്യാഭ്യാസ മേഖലയുടെ സംഭാവന 22 ശതമാനമാണ്.

പത്തോ കൂടുതലോ തൊഴിലാളികളുള്ള യൂണിറ്റുകളിൽ 85ശതമാനവും ഉദ്പാദനം, നിർമ്മാണം, വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം,പാർപ്പിടം, ഭക്ഷണശാലകൾ, ഐടി / ബി.പി.ഒാകൾ, സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളിലാണ്. ഇവയിൽ 85.3 ശതമാനം സ്ഥിരം തൊഴിലാളികളും 8.9ശതമാനം കരാർ തൊഴിലാളികളുമാണ്. പത്തോ അതിലധികമോ തൊഴിലാളികളുള്ള സംഘടിത വിഭാഗത്തിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

സംഘടിത - അസംഘടിത മേഖലകളിലെ തൊഴിലിന്റെ വിവരങ്ങൾ ശേഖരിക്കാൻ ലേബർ ബ്യൂറോ ദേശീയ സർവേ നടത്തുന്നുണ്ട്.

സർവേയിൽ കണ്ടെത്തിയത്:

99.4% സ്ഥാപനങ്ങളും വിവിധ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

9 മേഖലകളിൽ ഏകദേശം 1.85 ലക്ഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.