പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ഡയബറ്റിക് റെറ്റിനോപ്പതിയുമായി ബന്ധപ്പെട്ട ലേസർ യന്ത്രം ഉടൻ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൂർത്തീകരിച്ച പീഡിയാട്രിക് ഐ.സി.യു, നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ടോക്കൺ സിസ്റ്റം, ഹൈമാസ്റ്റ് ലൈറ്റ്, കേൾവി പരിശോധനാ കേന്ദ്രം എന്നീ അഞ്ച് വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ആറു വർഷമായി ജനറൽ ആശുപത്രിയിൽ ഘട്ടം ഘട്ടമായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ വികസനം സാദ്ധ്യമാക്കി വരുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെന്റിലേറ്ററുകളുടെ എണ്ണം രണ്ടു വർഷം മുൻപ് നാലായിരുന്നു. ഇന്ന് 26 വെന്റിലേറ്ററുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. വി.ആർ. രാജു, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിതാ കുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, വാർഡ് കൗൺസിലർ സിന്ധു അനിൽ, നഗരസഭ പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, ആശുപത്രി വികസന സമിതി അംഗങ്ങളായ അമൃതം ഗോകുലൻ, പി.കെ.ജേക്കബ്, അൻസാരി അസീസ്, ഷാഹുൽ ഹമീദ്, ബിജു മുസ്തഫ, എൽ. സുമേഷ് ബാബു, സാം മാത്യു, സത്യൻ കണ്ണങ്കര, സുമേഷ് ഐശ്വര്യ, പി.എസ്. പ്രകാശ്, അഡ്വ. വർഗീസ് മുളയ്ക്കൽ, ആർഎംഒ ആശിഷ് മോഹൻ കുമാർ, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സി.ആർ. ജയശങ്കർ, റിജിൻ കുരുമുണ്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |