പട്യാല: ഖാലിസ്ഥാനെതിരായി ശിവസേനയുടെ മാർച്ചിൽ മുദ്രാവാക്യം ഉയർന്നതിനെ തുടർന്ന് സംഘർഷം. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. ശിവസേന പ്രവർത്തകർ പട്യാലയിലെ ഖാലിസ്ഥാൻ വിഭാഗങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെയാണ് അക്രമമുണ്ടായത്. തുടർന്ന് ഇരുവിഭാഗം ആളുകൾ തമ്മിൽ കല്ലെറിയുകയും വാളുയർത്തി വെട്ടാൻ ശ്രമിക്കുകയും ചെയ്‌തു.
പട്യാലയിലെ കാളി മാത ക്ഷേത്രത്തിന് മുന്നിൽവച്ചാണ് സംഭവമുണ്ടായത്. ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ ഹരീഷ് സിംഗ്ളയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ചില സിഖ് സംഘടന പ്രവർത്തകരാണ് ശിവസേന പ്രവർത്തകരോട് ഏറ്റുമുട്ടിയതെന്നാണ് പൊലീസ് നൽകിയ വിവരം. 'ഖാലിസ്ഥാൻ മുർദ്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കി ശിവസേന പ്രവർത്തകർ മാർച്ച് നടത്തുന്നതിനിടെ കല്ലേറുമായി ഇവർ രംഗത്തെത്തുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോകൾ ഇപ്പോൾ വൈറലായിട്ടുണ്ട്. പൊലീസിനോട് പ്രവർത്തകർ ദേഷ്യപ്പെടുന്നതും മാർച്ച് നടത്തുന്നവരെ കല്ലെറിയുന്നതും വീഡിയോകളിൽ കാണാം. പട്യാലയിലെ സംഭവം നിർഭാഗ്യകരമായിപ്പോയെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മൻ അറിയിച്ചു. സംഭവത്തെ തുടർന്ന് ഇരുവിഭാഗത്തെയും പ്രശ്‌നപരിഹാരത്തിനായി ജില്ലാ നേതൃത്വം വിളിച്ചിട്ടുണ്ട്.
#WATCH | Punjab: A clash broke out between two groups near Kali Devi Mandir in Patiala today.
Police personnel deployed at the spot to maintain law and order situation. pic.twitter.com/yZv2vfAiT6— ANI (@ANI) April 29, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |