കോഴിക്കോട്: ടൂറിസം ഭൂപടത്തിൽ കോഴിക്കോടിന്റെ അടയാളമാകാൻ കടലുണ്ടി പക്ഷി സങ്കേതം. അകത്തും പുറത്തുനിന്നുമായി ഒട്ടനവധി സഞ്ചാരികളെത്തുന്ന പക്ഷി സങ്കേതത്തിൽ നടപ്പാത നിർമാണത്തിന് 1,43,47,626 രൂപയുടെ ഭരണാനുമതിയായി. നടപ്പാത, ആർച്ച് പാലം, വ്യൂവിംഗ് ഡെക്ക്, റെയിലിംഗ് ആൻഡ് ഫെൻസിംഗ്, ലഘു ഭക്ഷണ ശാലകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സീറ്റിംഗ് ഏരിയ, ലൈറ്റിംഗ് മുതലായവ പദ്ധതിയിൽ ഉൾപ്പെടും. പുതിയ വികസനം സാദ്ധ്യമാകുന്നതോടെ കടലുണ്ടി പക്ഷി സങ്കേതത്തിന്റെ മുഖം മാറുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെ ഏക കമ്മ്യൂണിറ്റി റിസർവ് കൂടിയാണ് കടലുണ്ടി പക്ഷി സങ്കേതം. പ്രകൃതി രമണീയമായ ദ്വീപുകൾ, അപൂർവയിനം കണ്ടൽ ചെടികൾ, പക്ഷിമൃഗാദികൾ എന്നിവ കടലുണ്ടി കമ്മ്യൂണിറ്റി റിസർവിന്റെ സവിശേഷതയാണ്. കടലുണ്ടി പക്ഷി സങ്കേതത്തിന് മാറ്റുകൂട്ടുന്നതാവും നടപ്പാത പദ്ധതി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗം പ്രവൃത്തി ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |