ന്യൂഡൽഹി: പുതിയ കരസേനാ ഉപമേധാവിയായി ലഫ്റ്റനന്റ് ജനറൽ ബഗ്ഗവല്ലി സോമശേഖർ രാജു മേയ് ഒന്നിന് ചുമതലയേൽക്കും. ഇപ്പോൾ മിലിട്ടറി ഓപ്പറേഷൻസിന്റെ ഡയറക്ടർ ജനറലാണ് അദ്ദേഹം. നിലവിലെ കരസേനാ മേധാവിയായ ജനറൽ എം എം നരവാനെ വിരമിക്കുന്ന സാഹചര്യത്തിൽ ആ സ്ഥാനത്തേക്ക് ഇപ്പോഴത്തെ ഉപമേധാവിയായ ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെയായിരിക്കും എത്തുക. ഈ സാഹചര്യത്തിലാണ് ഉപമേധാവി സ്ഥാനം ലഫ്റ്റനന്റ് ജനറൽ ബി എസ് രാജു ഏറ്റെടുക്കുന്നത്.
കരസേനയുടെ ഏഴ് കമാൻഡുകളിൽ ഏതെങ്കിലുമൊന്നിന്റെ തലപ്പത്തെത്തുകയോ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ ആവുകയോ ചെയ്യാതെ ഒരുദ്യോഗസ്ഥൻ കരസേനാ ഉപമേധാവിയായി ചുമതലയേൽക്കുന്നത് അപൂർവമാണ്.
കർ ണാടകയിലെ ബീജാപൂർ ദേശീയ സൈനിക സ്‌കൂളിലെയും നാഷണൽ ഡിഫൻസ് അക്കാഡമിയിലെയും പൂർവ വിദ്യാർത്ഥിയായ അദ്ദേഹം 1984 ഡിസംബർ 15 ന് ജാട്ട് റെജിമെന്റിന്റെ ഭാഗ മായിക്കൊണ്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
തന്റെ 38 വർഷത്തെ സർവീസിനിടയിൽ നിരവധി പ്രധാനപ്പെട്ട സ്ഥാ
നങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയന്ത്രണ മേഖലയിലെ ഉറി ബ്രിഗേഡ്, കാശ്മീരിലെ കൗണ്ടർ ഇൻസർജൻസി ഫോഴ്സ് എന്നിവയുടെ കമാൻഡറായിരുന്നു. ഭൂട്ടാനിലെ ഇന്ത്യൻ സൈനിക പരിശീലന സംഘത്തിന്റെ കമാൻഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മാർച്ച് വരെ ശ്രീനഗർ ആസ്ഥാനമായുള്ള ചി നാർ കോർപ്സിന്റെ തലവനായിരുന്നു. ഹെലികോപ്ടർ പൈലറ്റ് കൂടിയായ ലഫ്റ്റനന്റ് ജനറൽ ബിഎസ് രാജു ഐക്യരാഷ്ട്ര സഭയുടെ ഒരു ദൗത്യത്തിന്റെ ഭാഗമായി സൊമാലിയയിലും പ്രവർത്തിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ റോയൽ കോളേജ് ഒഫ് ഡി
ഫൻസ് സ്റ്റഡീസിൽ നിന്ന് എൻഡിസി പൂർത്തിയാക്കിയ അദ്ദേഹം അമേരിക്കയിലെ നേവൽ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കൂളിൽ നിന്ന് തീവ്രവാദ വിരുദ്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുദ്ധ സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, യുദ്ധ സേവാ മെഡൽ എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |