SignIn
Kerala Kaumudi Online
Saturday, 20 April 2024 5.15 AM IST

രാജ്യത്തെ വൈദ്യുതി ക്ഷാമം: കരുതലെടുത്ത് സംസ്ഥാനം

electricity-

 ലോഡ് ഷെഡ്ഡിംഗ് അധികം നീട്ടില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

തിരുവനന്തപുരം: കൽക്കരി ക്ഷാമംമൂലം ചില താപനിലയങ്ങളുടെ പ്രവർത്തനം താത്കാലികമായി നിറുത്തിയതോടെ രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായെങ്കിലും അത് മുൻകൂട്ടികണ്ട് കരുതലെടുത്തതിനാൽ സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. കരാർ വൈദ്യുതി ലഭിക്കാത്ത അപ്രതീക്ഷിത സാഹചര്യത്തിലാണ് 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടിവന്നത്. ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ പിൻവലിക്കാനാകുമെന്ന് വൈദ്യുതി പ്രതിസന്ധി അവലോകനം ചെയ്യാൻ ചേർന്ന ഫുൾബോർഡ് ഡയറക്ടർമാരുടെ യോഗത്തിനുശേഷം ചെയർമാൻ ഡോ.ബി.അശോക് പറഞ്ഞു. മേയ് മൂന്നുവരെ നിയന്ത്രണം തുടർന്നേക്കും.

നിലവിൽ രാത്രികാലങ്ങളിൽ 4281മെഗാവാട്ടാണ് ഉപഭോഗം. ഇതിൽ 450തോളം മെഗാവാട്ടിന്റെ കുറ

വുണ്ട്. കരാർ ഒപ്പിട്ട മൂന്ന് താപനിലയങ്ങൾ കൽക്കരിക്ഷാമംമൂലം ഉത്പാദനം നിറുത്തിയതോടെ 78 മെഗാവാട്ടിന്റെ കുറവ്. യന്ത്രത്തകരാർ മൂലം ഉത്പാദനം കുറച്ച ജാർഖണ്ഡിലെ താപനിലയത്തിൽ നിന്ന് 150 മെഗാവാട്ട്, ഒഡിഷയിലെ മീഥൈൻ പവർസ്റ്റേഷനിൽ നിന്ന് 130 മെഗാവാട്ട്. മൂഴിയാർ, ലോവർപെരിയാർ ജലവൈദ്യുത നിലയങ്ങൾ യന്ത്രത്തകരാർമൂലം പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കാനാകാത്തതുമൂലം 100മെഗാവാട്ടിന്റെയും കുറവ്. കൽക്കരിക്ഷാമംമൂലം രാജ്യത്ത് 27നിലയങ്ങൾ പൂർണമായും 76നിലയങ്ങൾ ഭാഗികമായും പ്രവർത്തനം നിറുത്തി. ക്ഷാമം നവംബർവരെ തുടർന്നേക്കുമെന്നാണ് സൂചന.

പരിഹാര നടപടികൾ

കോഴിക്കോട്ടെ നല്ലളം ഡീസൽ നിലയം ഇന്നലെ മുതൽ പ്രവർത്തിപ്പിച്ച് തുടങ്ങി. ഇവിടെ നിന്ന് 90 മെഗാവാട്ടും അരുണാചൽപ്രദേശിൽ നിന്ന് സ്വാപ് കരാർ അടിസ്ഥാനത്തിൽ 100 മെഗാവാട്ടും ലഭിക്കും.നിലവിലെ ഏറ്റവുംവലിയ നിരക്കായ യൂണിറ്റിന് 20 രൂപ നൽകി പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് എത്തിക്കും. ഇവ നടപ്പാക്കുന്നത് വരെയാണ് മേയ് മൂന്നുവരെയുള്ള രാത്രികാല നിയന്ത്രണം.

 മറ്റ് കരുതലുകൾ

നവംബർവരെയുള്ള സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ഹ്രസ്വകാല, സ്വാപ് കരാറുകളിൽ ഏർപ്പെടും. കായംകുളം നാഫ്ത നിലയം ഒന്നരമാസത്തിനകം തുറന്ന് പ്രവർത്തിപ്പിക്കും. മദ്ധ്യപ്രദേശിലെ ബിനായിൽ നിന്ന് നാഫ്ത കൊണ്ടുവരും. തൊട്ടിയാർ ജലവൈദ്യുതിപദ്ധതി മൂന്നു മാസത്തിനകം പൂർത്തിയാക്കി 40 മെഗാവാട്ടും രണ്ടാംഘട്ടം മാർച്ചിന് മുമ്പ് പൂർത്തിയാക്കി 30 മെഗാവാട്ടും ഉറപ്പാക്കും. ഭൂതത്താൻകെട്ടിൽ 8മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകൾ ചെെനയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി. പെരിങ്ങൽകുത്ത് പദ്ധതിയും ഉടൻ പൂർത്തിയാക്കും. ആറുമാസത്തിനുളളിൽ കിട്ടുക 100മെഗാവാട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRICITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.