SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.12 PM IST

ടൂറിസം മേഖലയായ ഹെലിപ്പാടിൽ ഫയർ ഹൈഡ്രന്റ് ഇല്ല പ്രതിരോധത്തിനും വെല്ലുവിളി

ll

വർക്കല: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പാപനാശം ടൂറിസം മേഖലയിൽ തീപിടിത്തങ്ങൾ പതിവാകുമ്പോഴും ഫയർഫോഴ്സിന് രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നതായി പരാതി. ഫയർ ഹൈഡ്രേന്റ് സംവിധാനമില്ലാത്തത് പലപ്പോഴും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

കഴിഞ്ഞ പത്തുവർഷത്തിനിടെ 30ഓളം ചെറുതും വലുതുമായ തീപിടിത്തങ്ങളാണ് വർക്കല ടൂറിസം മേഖലയിൽ നടന്നിട്ടുള്ളത്. വർക്കല ക്ലിഫിൽ ഹെലിപ്പാടിനടുത്ത് ഇടുങ്ങിയ നടപ്പാതയിൽ നിരവധി റിസോർട്ടുകളും കച്ചവടസ്ഥാപനങ്ങളും വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ പലപ്പോഴും തീപിടിത്തം ഉണ്ടാകുന്നത് പതിവാണ്. തീപിടിത്തമുണ്ടായ വിവരമറിഞ്ഞ് പെട്ടെന്ന് എത്തിയാലും ഇടുങ്ങിയ വഴി എപ്പോഴും തടസ്സമാകും. സമാന്തരമായി മറ്റ് വഴികൾ ഇല്ലാത്തതും പ്രതികൂല ഘടകമാണ്.

കഴിഞ്ഞദിവസം നടന്ന തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഫയർഫോഴ്സിന്റെ വാഹനത്തിന് എത്താൻ കഴിഞ്ഞില്ല. പ്രദേശത്തെ നടവഴികളും ഇടറോഡുകളും താണ്ടി മണിക്കൂറുകൾക്ക് ശേഷമാകും ഓരോ അപകടങ്ങളിലും ഫയർ ഫോഴ്സ് ഇവിടേക്ക് രക്ഷാപ്രവർത്തനത്തിന് എത്തുന്നത്.

ജല ലഭ്യതയും നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ്. ഇക്കഴിഞ്ഞദിവസത്തെ അപകടത്തിലും സമീപത്തെ ഒരു റിസോർട്ടിലെ സ്വിംമ്മിംഗ്പൂളിലെ വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയത്. വർക്കല ടൂറിസം മേഖലയിൽ ഫയർ ഹൈഡ്രൈന്റ് സംവിധാനം വേണമെന്ന ആവശ്യം ഇനിയും അധികൃതർ മുഖവിലയ്ക്കെടുക്കാത്തത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.പാപനാശം ഹെലിപ്പാട് മുതൽ തിരുവമ്പാടിവരെയുള്ള പ്രദേശത്ത് ഏകദേശം ചെറുതും വലുതുമായ 500ഓളം കടകളും റിസോർട്ടുകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഒന്നുംതന്നെ ഫയർഫോഴ്സിന്റെ വാഹനങ്ങൾക്ക് എത്തിച്ചേരാനും കഴിയില്ല. ഇവിടങ്ങളിൽ വാട്ടർ അതോറിട്ടി ജലവിതരണ കുഴലുകൾ സ്ഥാപിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ ഫയർ ഹൈഡ്രേന്റ് സംവിധാനം സാദ്ധ്യമാകൂ. ഇതിനായി വർക്കല നഗരസഭയുടെ ഇടപെടലുകളും ഉണ്ടാവണം. മുൻപ് പലവട്ടം ഈ ആവശ്യം ഉന്നയിച്ച് ഫയർഫോസ് രേഖാമൂലം ജല അതോറിട്ടിക്ക് കത്ത് നൽകിയെങ്കിലും അധികൃതർ വേണ്ടവിധം പരിഗണിച്ചിരുന്നില്ലെന്നാണ് പരാതി. നഗരസഭയുടെ കാര്യക്ഷമായ ഇടപെടൽ ഉണ്ടാവാൻ ആവശ്യമായ നടപടികൾ ഫയർ ആൻഡ് റെസ്ക്യുവിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.

2015ഏപ്രിൽ.. പാപനാശം കുന്നിലെ ടിബറ്റൻ മാർക്കറ്റിൽ തീപിടിത്തത്തിൽ 20ഓളം കടകൾ കത്തി നശിക്കുകയും രണ്ട് പേർക്ക് പൊള്ളൽ ഏൽക്കുകയും ചെയ്തു

2019 ഏപ്രിൽ.... ഹെലിപ്പാട് പ്രദേശത്തെ തീപിടിത്തത്തിൽ ഏഴോളം കടകളാണ് പൂർണ്ണമായും കത്തിനശിച്ചത്.

2020 ഫെബ്രുവരി..... തിരുവമ്പാടി ബ്ലാക്ക് ബീച്ചിന് സമീപം തീപിടിത്തത്തിൽ റസ്റ്റോറന്റ് ഉൾപ്പെടെ 4 സ്ഥാപനങ്ങൾ കത്തിനശിച്ചു.

2021 മാർച്ച് 30...... പാപനാശം നോർത്ത് ക്ലിഫിൽ സ്വകാര്യ റിസോർട്ടിൽ തീപിടിച്ച് കത്തിനശിച്ചു

2022 ഏപ്രിൽ 24.......... ഹെലിപ്പാഡിന് സമീപത്തെ കർണാടക സ്വദേശിയുടെ കരകൗശല വില്പനശാല പൂർണമായും കത്തിനശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.