തൃശൂർ: ജനസാഗരമാകുന്ന പൂരനഗരിയിൽ ഇനി വഴി തെറ്റില്ല, വഴികാട്ടിയായി പപ്പു സീബ്രയുണ്ട്. നഗരത്തിൽ എത്തുന്നവർക്ക് പപ്പു സീബ്ര മാർഗനിർദ്ദേശം നൽകും. പൂരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ബോധവത്കരണ പ്രചാരണവുമായി പപ്പു സീബ്ര നഗരത്തിന്റെ പ്രധാന ഇടങ്ങളിലുണ്ടാകും.
കേരള പൊലീസ് ആവിഷ്‌കരിച്ച റോഡ് സെൻസ് പദ്ധതിയുടെ ഭാഗമായാണ് മനോഹരമായ ഫൈബർ പപ്പു സീബ്രാ പ്രതിമകൾ തിരക്കേറിയ ജംഗ്ഷനുകളിൽ വഴികാട്ടികളാകുന്നത്. ആദ്യഘട്ടമായി തൃശൂരിലെ പ്രധാന ജംഗ്ഷനുകളിൽ പ്രതിമകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. തൃശൂർ കോർപറേഷൻ കാര്യാലയത്തിന് മുൻവശത്ത് ആദ്യ പ്രതിമ സ്ഥാപിച്ച് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
പ്രചാരണത്തിന്റെ ഭാഗമായി 15 പ്രതിമകളെയാണ് കോർപറേഷന് മുന്നിൽ അവതരിപ്പിച്ചത്. ഓർഗ് പീപ്പിൾ ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പാക്കുന്നത്. ആർട്ടിസ്റ്റ് നന്ദൻ പിള്ളയാണ് പപ്പുവിന്റെ സ്രഷ്ടാവ്. മേയർ എം.കെ. വർഗീസ്, നടൻ ജയരാജ് വാര്യർ, പി.കെ. ഷാജൻ, അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജു, തൃശൂർ സിറ്റി അഡിഷണൽ എ.എസ്.പി: വി.കെ. അബ്ദുൾ ഖാദർ, ഗ്രാഫിക് എസ്.ഐ: പി. ബിനൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |