തൃശൂർ: ടൺ കണക്കിന് പഴകിയ കടൽമത്സ്യങ്ങൾ പിടികൂടിയ സാഹചര്യത്തിൽ കായൽ മത്സ്യങ്ങൾക്ക് പ്രിയമേറുന്നു. മീനിലെ മായം കണ്ടെത്താനായി നടത്തിയ ഓപറേഷൻ മത്സ്യയിലൂടെ 1925 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. മരുന്നുകളും ഐസും ഇടാതെ അതത് ദിവസം പിടിക്കുന്ന മത്സ്യം കിട്ടുമെന്നതാണ് കായൽമത്സ്യങ്ങളുടെ പ്രധാന ആകർഷണം. ന്യായവിലയും ഗുണമേന്മയും മറ്റൊരു പ്രത്യേകത.
ചേറ്റുവ, ആനാപ്പുഴ കായലുകളിൽ നിന്നും പിടിക്കുന്ന കരിമീൻ മുതൽ വിവിധ നാടൻ മീനുകൾ കായലോര മാർക്കറ്റുകളിൽ സുലഭമാണ്. കരിമീൻ കുറഞ്ഞതോടെ തിലോപ്പിയയോടാണ് കൂടുതൽ പ്രിയം. വിലയും കുറവ്, കരിമീൻ പോലെ രുചിയും കിട്ടുന്നതുകൊണ്ടാണ് തിലോപ്പിയയ്ക്ക് ആവശ്യക്കാരുള്ളതെന്ന് കച്ചവടക്കാർ പറയുന്നു.
തിരക്കേറുന്നു
പൊടിമീൻ, ചെമ്മീൻ, ഞണ്ട് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. കിലോഗ്രാമിന് 150 രൂപ മുതൽ കായൽ മത്സ്യങ്ങൾ ലഭിക്കും. പഴകിയമത്സ്യം പിടികൂടിയതോടെ കായൽ മതസ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുന്നുണ്ട്. ഇതനുസരിച്ച് മീൻ നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും കച്ചവടക്കാർ പറയുന്നു.
വില തുച്ഛം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |