തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടർചികിത്സയ്ക്കായി ഇന്ന് പുലർച്ചെ അമേരിക്കയിലേക്ക് തിരിച്ചു. ഹ്യൂസ്റ്റണിലെ എം.ഡി ആൻഡേഴ്സൺ ആശുപത്രിയിൽ പാൻക്രിയാസിലെ അർബുദ ബാധയ്ക്കാണ് ചികിത്സ. ചികിത്സായാത്ര ഇന്നലെ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. കോടിയേരിയുടെ അഭാവത്തിൽ പാർട്ടിയുടെ ദൈനംദിന ചുമതലകൾ സംസ്ഥാന സെക്രട്ടേറിയറ്റ് നിർവഹിക്കും.
ചികിത്സയ്ക്കായി എത്രനാൾ തങ്ങേണ്ടി വരുമെന്ന് തുടർപരിശോധനയിലാകും തീരുമാനിക്കുക.
2019 ഒക്ടോബറിലാണ് കോടിയേരി ആദ്യമായി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. അന്നും സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നില്ല. വിദഗ്ദ്ധ ചികിത്സ തുടരണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും പാർട്ടി സമ്മേളനങ്ങളുടെയും മറ്റും തിരക്കിലായതിനാൽ നീണ്ടുപോയി. 2020ൽ ആരോഗ്യകാരണങ്ങളാൽ കോടിയേരി ഒരു വർഷക്കാലം സെക്രട്ടറിയുടെ ചുമതല താത്കാലികമായി ഒഴിഞ്ഞപ്പോൾ എ. വിജയരാഘവനായിരുന്നു ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |