കൊച്ചി: വികസനത്തിന്റെ ലേബലിട്ട് എന്തുകൊണ്ടുവന്നാലും അതെല്ലാം അംഗീകരിക്കുന്നവരാണ് കേരള ജനതയെന്ന് ആരും ധരിക്കരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അതേസമയം, നാടിന്റെ നന്മയ്ക്കാവശ്യമായ യഥാർത്ഥ വികസനമാണെന്ന് തോന്നിയാൽ സ്വന്തം വീടും സ്ഥലവും ആരാധനാലയങ്ങൾ വരെയും വിട്ടു നൽകാൻ മനസുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കപ്പൽശാലയുടെ സുവർണ ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. 30വർഷമായി പൊതുമേഖലാ സ്ഥാപനമായ കപ്പൽ ശാലയിലെ സ്ഥിരം ജീവനക്കാരാരും പണിമുടക്കിയിട്ടില്ല. അനാവശ്യമായി നടത്തുന്ന സമരങ്ങളിൽ സ്ഥിരം ജീവനക്കാർ പങ്കെടുക്കാറില്ലെന്നത് സ്ഥാപനത്തിന്റെ വളർച്ചയുടെ പ്രധാന കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |