SignIn
Kerala Kaumudi Online
Thursday, 25 April 2024 2.09 AM IST

ലോഡ് ഷെഡിംഗ് പിൻവലിച്ചു; മേയിൽ വൈദ്യുതി ക്ഷാമം

p

തിരുവനന്തപുരം:രാജ്യത്താകെയുള്ള വൈദ്യുതിക്ഷാമം കാരണം സംസ്ഥാനത്ത് മൂന്ന് ദിവസമായി രാത്രിയിൽ ഏർപ്പെടുത്തിയ 15മിനിറ്റ് ലോഡ് ഷെഡിംഗ് പിൻവലിച്ചു.

19 താപനിലയങ്ങളിൽ മൂന്നെണ്ണം കൽക്കരി ക്ഷാമം മൂലം ഉത്പാദനം നിറുത്തിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്.

പവർ എക്സ്ചേഞ്ചിൽ നിന്ന് 17 രൂപ നിരക്കിൽ 100 മെഗാവാട്ടും 4ന് ഉദ്ഘാടനം ചെയ്യാനിരുന്ന പെരിങ്ങൽകുത്ത് പദ്ധതി ഇന്നലെ പ്രവർത്തനം തുടങ്ങി 24 മെഗാവാട്ടും കോഴിക്കോട് നല്ലളം താപനിലയം അടിയന്തിരമായി ഉത്പാദനം പുനരാരംഭിച്ച് 90 മെഗാവാട്ടും ജാർഖണ്ഡിലെ മൈഥോൺ നിലയം 135മെഗാവാട്ടും ഉൾപ്പെടെ 350മെഗാവട്ട് ഇന്നലെ ലഭ്യമാക്കിയതോടെയാണ് പ്രതിസന്ധി മറികടന്നത്.

400മെഗാവാട്ടിന്റെ കുറവാണ് രാത്രിയിലുള്ളത്. വൈകിട്ട് 6 മുതൽ 11വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി.യും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയും അറിയിച്ചു.

മേയിൽ വൈദ്യുതി ക്ഷാമം കടുക്കുമെന്ന് കെ.എസ്.ഇ.ബി.ഡയറക്‌ടർ ബോർഡ് വിലയിരുത്തി. 70 ശതമാനവും താപനിലയങ്ങളിലെ വൈദ്യുതിയാണ് കേരളത്തിൽ. താപ വൈദ്യുതി 20% കൂടി കുറഞ്ഞാൽ നിയന്ത്രണം കടുക്കും. ഇതൊഴിവാക്കാൻ കായംകുളം നാഫ്‌ത നിലയം പ്രവർത്തിപ്പിക്കാനും അരുണാചലിൽ നിന്ന് സാപ് വഴി 550മെഗാവാട്ട് കൊണ്ടുവരാനും നടപടിയായി. താപനിലയങ്ങൾ പ്രവർത്തിപ്പിക്കാൻ കേരളം പ്രധാനമന്ത്രിക്കും കേന്ദ്രഉൗർജ്ജമന്ത്രിക്കും കത്തെഴുതും.

ലോഡ് ഷെഡിംഗിലും കുതിച്ച് ഉപഭോഗം

വെള്ളിയാഴ്ച 92.88 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ഇത് സർവ്വകലാ റെക്കോഡാണ്. ഇന്നലെ 90.42ദശലക്ഷം യൂണിറ്റായിരുന്നു.

വൻകിടക്കാർ മടങ്ങി വന്നു

പവർ എക്സ്ചേഞ്ചിലും കൽക്കരിക്ഷാമം പിടിമുറുക്കിയതോടെ പുറമെ നിന്ന് യൂണിറ്റിന് 17 രൂപയ്ക്ക് വൈദ്യുതി കൊണ്ടുവന്ന വൻകിട വ്യവസായികൾ കെ.എസ്.ഇ.ബിയിലേക്ക് മടങ്ങിവന്നു. കെ.എസ്.ഇ.ബി. നൽകുന്നത് ആറുരൂപയ്ക്കും. ഇതോടെ 125മെഗാവാട്ടിന്റെ അധികബാദ്ധ്യതയുണ്ടായി.കമ്മി നേരിടാൻ രാത്രി ഉപഭോഗം നിയന്ത്രിക്കാൻ വൻകിടക്കാരോട് പറഞ്ഞിട്ടുണ്ട്.

ബാദ്ധ്യത 50കോടി

വൻവിലയ്ക്ക് വൈദ്യുതി വാങ്ങിയതിലൂടെ സംസ്ഥാനത്തിന്റെ അധിക ബാദ്ധ്യത 50കോടി രൂപയായി. ഇത് ഇനിയും വർദ്ധിക്കും. ദിവസം ഒന്നര കോടിയാണ് അധികച്ചെലവ്.ഇത് സർചാർജ്ജായി പിന്നീട് വൈദ്യുതി ബില്ലിൽ കയറും.

ക്ഷാമം പരിഹരിക്കാൻ വൈദ്യുതി
വാങ്ങാൻ നടപടി: കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് അധികം തുക നൽകി വൈദ്യുതി വാങ്ങുന്നതിന് നടപടി സ്വീകരിച്ചു. പ്രതിസന്ധി തരണം ചെയ്യുന്നതിന് വൈദ്യുതി ഉപയോഗം കുറച്ച് ജനങ്ങൾ സഹകരിക്കണം. ക്ഷാമം മറികടക്കാൻ നല്ലളം താപനിലയത്തിൽ വൈദ്യുതി ഉത്പാദനം ഉടൻ തുടങ്ങും. അതിരപ്പിള്ളി ഒഴികെയുള്ള ജല വൈദ്യുത പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കി വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പാലക്കാട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRICITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.