കൊല്ലം: വിൽപത്ര വിവാദത്തിൽ കോടതി തീർപ്പുകല്പിക്കുമെന്ന് കെ.ബി. ഗണേശ് കുമാർ എം.എൽ.എ. ആർ. ബാലകൃഷ്ണ പിള്ള മരണത്തിന് രണ്ട് ദിവസം മുമ്പും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് മുമ്പ് തയ്യാറാക്കിയ വിൽപത്രം കൃത്രിമമാണെന്ന് പറഞ്ഞാണ് സഹോദരി ഉഷാ മോഹൻദാസ് കോടതിയെ സമീപിച്ചത്.
ഇനിയതിൽ ഒത്തുതീർപ്പിന് ശ്രമിക്കേണ്ട കാര്യമില്ല. കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. സ്വത്ത് വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിൽ രഹസ്യമൊന്നുമില്ല. കീഴൂട്ട് രാമൻ പിള്ളയുടെ മകനായ പിള്ളയ്ക്ക് കുടുംബപരമായി ലഭിച്ചതാണ് സ്വത്തുക്കൾ.
വിൽപത്രം ഒരാളുടെ ഇഷ്ടത്തിന് തയ്യാറാക്കുന്നതാണ്. നിയമപരമായി തയ്യാറാക്കിയതിലെ ഒപ്പ് വ്യാജമാണെന്നാണ് സഹോദരിയുടെ ആക്ഷേപം. താനും മറ്റൊരു സഹോദരിയായ ബിന്ദുവുമല്ല കോടതിയെ സമീപിച്ചത്. അച്ഛന്റെ പേര് പൊതുമദ്ധ്യത്തിൽ ആക്ഷേപിക്കുന്നതിനോട് താത്പര്യമില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |