മലപ്പുറം: സെമിവരെയുള്ള സ്വപ്നക്കുതിപ്പിനൊടുവിൽ ഫൈനലിൽ കപ്പടിച്ച് ക്ലൈമാക്സ് ഗംഭീരമാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കേരളത്തിന്റെ കോച്ച് ബിനോ ജോർജ്. നാളെ ബംഗാളുമായുള്ള സന്തോഷ് ട്രോഫി ഫൈനൽ പോരാട്ടത്തിനിറങ്ങാൻ ബിനോ ജോർജിന്റെ നേതൃത്വത്തിൽ കേരള താരങ്ങൾ കടുത്ത പരിശീലനത്തിലാണ്.
ജെസിനെ ഉൾപ്പെടെ സൂപ്പർ സബ്ബാക്കി ഇറക്കിയുള്ള ബിനോയുടെ തന്ത്രങ്ങളും നിർണായക സയമത്തെടുക്കുന്ന കൃത്യമായ തീരുമാനങ്ങളുമാണ് കേരളത്തിന്റെ ഇത്തവണത്തെ കുതിപ്പിന്റെ പ്രധാന ചാലകശക്തിയായത്. ഫൈനലിൽ കേരളത്തെ ഡബിൾ സ്ട്രോംഗ് ആക്കാനുള്ള തിരക്കിനിടെ ബിനോ ജോർജ് കേരളകൗമുദിയുമായി സംസാരിക്കുന്നു.
ബംഗാളുമായുള്ള ഫൈനൽ ?
ബംഗാളുമായുള്ള ഫൈനൽ മത്സരം നമ്മൾ പുതിയൊരു മത്സരമാണ്. ഒാരോ ടീമും വ്യതസ്തമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇരു ടീമിലുമുണ്ടാവും. പതിനായിരങ്ങൾ കേരളത്തിന്റെ ഫൈനൽ മത്സരം കാണാൻ പയ്യനാട് സ്റ്റേഡിയത്തിലെത്തുമ്പോൾ അവർക്കുള്ള സ്നേഹ സമ്മാനം കേരള ടീമിന് നൽകാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. കപ്പ് നേടാനാകുമെന്ന് തന്നെ കരുതുന്നു.
പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത വേണം?
പ്രതിരോധത്തിൽ മാത്രമല്ല, ടീമിന്റെ എല്ലാ മേഖലയിലും 100 ശതമാനം ശ്രദ്ധ പുലർത്തിയേ മതിയാകൂ. കേരള ടീമിന്റെ ഉൗർജം പൂർണമായും മൈതാനത്തിറക്കുക എന്നത് തന്നെയാണ് പ്രധാനം.
ഫൈനലിൽ ജെസിനെ ആദ്യ ഇലവനിൽ പ്രതീക്ഷിക്കാമോ ?
അത്തരം കാര്യങ്ങൾ അന്തിമമായി തീരുമാനിച്ചിട്ടില്ല. മറ്റു സ്റ്റാഫുകളുമായി ചർച്ച ചെയ്യേണ്ടതുണ്ട്. പിന്നെ, കളിയുടെ സാഹചര്യങ്ങൾ അനുസരിച്ചാവും കൂടുതൽ തീരുമാനമെടുക്കുക. എന്തായാലും നല്ല മുന്നേറ്റവും പ്രകടനവും പ്രതീക്ഷിക്കാം.
ആർക്കെങ്കിലും
പരിക്കുണ്ടോ ?
ചില താരങ്ങൾക്ക് ചെറിയ പരിക്കുകളുണ്ട്. ഫൈനലാവുമ്പോഴേക്കും മാറാവുന്ന പരിക്കുകൾ മാത്രമാണത്. സെമി മത്സരത്തിൽ ഗോൾ കീപ്പർ മിഥുന്റെ തല ചെറുതായി ബാറിൽ ഇടിച്ചിരുന്നു. അതും ശരിയായി വരുന്നുണ്ട്. ഫൈനലിൽ മിഥുനുമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |