ബർലിൻ: വായ്പകൾ തിരിച്ചടയ്ക്കാതിരിക്കാൻ സ്വത്ത് വിവരങ്ങൾ മറച്ചുവച്ച് പാപ്പർ ഹർജി നൽകിയെന്ന് കുറ്റത്തിന് ജർമൻടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറിന് രണ്ടര വർഷത്തെതടവു ശിക്ഷ വിധിച്ച് ലണ്ടൻ കോടതി. 2.5 മില്യൺ പൗണ്ട് വിലവരുന്ന സ്വത്തുവിവരം ബക്കർ മറച്ചുവച്ചെന്നാണ് കേസ്. സ്പെയിനിലെ മയ്യോർക്കയിലുള്ള ആഡംബര എസ്റ്റേറ്റ് വാങ്ങുന്നതിന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ ബെക്കർ 2017ലാണ് പാപ്പർ ഹർജി നൽകിയത്. ഹർജി ഫയൽ ചെയ്യുമ്പോൾ 50 മില്യൺ പൗണ്ടിന്റെ കടം ബെക്കർക്ക് ഉണ്ടായിരുന്നു. ജർമനിയിൽ 825000 യൂറോ വിലവരുന്ന വസ്തുവും ഒരു സ്ഥാപനത്തിൽ 65000 പൗണ്ടിന്റെ നിക്ഷേപവും അന്ന് ബെക്കർ മറച്ചുവച്ചിരുന്നു.പാപ്പർ ഹർജി ഫയൽ ചെയ്ത ശേഷം മുൻ ഭാര്യ ബാർബറയുടേതടക്കം 9 അക്കൗണ്ടുകളിലേക്ക് 390000പൗണ്ട് മാറ്റിയതായും കോടതി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |