ചെങ്ങന്നൂർ: വീടുകയറി അക്രമിച്ച കേസിലെ പ്രതിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റുചെയ്തു. ചെങ്ങന്നൂർ തിട്ടമേൽ മുറി കുറ്റിയിൽ വീട്ടിൽ അരമന ബാബുവാണ് (ബാബു-43) അറസ്റ്റിലായത്. സംഭവത്തിൽ സാരമായി പരിക്കേറ്റ ആലാ വടക്ക് കുട്ടമത്തറയിൽ കാർത്തിക ഭവനിൽ ജോസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 27ന് രാത്രി 12.30ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാബുവിന്റെ ഭാര്യയുമായുള്ള ജോസിന്റെ അതിരുകടന്ന അടുപ്പത്തെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. രാത്രി വൈദ്യുതിപോയ സമയത്താണ് വീട്ടിൽ കയറി ജോസിനെ ക്രൂരമായി മർദ്ദിച്ചത്. ബാബുവിനൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കെതിരെയും പൊലീസ് കേസെടുത്തു. ചെങ്ങന്നൂർ എസ്.ഐ എസ്. അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |