മാന്നാർ: ചെന്നിത്തല കാരാഴ്മ ദേവീക്ഷേത്രത്തിൽ മേൽക്കൂര ചെമ്പോല പാകുന്ന പ്രവർത്തനങ്ങൾ നേരിട്ടുകാണാൻ മന്ത്രി സജി ചെറിയാൻ എത്തി. ശനിയാഴ്ച ഉച്ചയ്ക്കാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ 1.25 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ക്ഷേത്ര അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ കാരാഴ്മ, വൈസ് പ്രസിഡന്റ് ജി.വേണുഗോപാൽ, കമ്മിറ്റിയംഗം സജീവൻ എന്നിവർ മന്ത്രിയോടു കാര്യങ്ങൾ വിശദീകരിച്ചു. ദേവീ ക്ഷേത്രത്തിലേക്ക് പടിഞ്ഞാറു ഭാഗത്തുനിന്നുള്ള റോഡിന്റെ ടാറിംഗ് ജോലികൾ ഉടൻ ആരംഭിക്കുമെന്നും, ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഉയരവിളക്കുകൾ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |