കൊല്ലം: ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ജില്ലയിലെ ക്രിസ്‌ത്യൻ ഭരതർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങുന്നു. മെഡിക്കൽ പ്രവേശന പരീക്ഷ അടുത്തിരിക്കെ സർക്കാർ ഇടപെടൽ കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ കൊല്ലം ജില്ലയിൽ മാത്രമാണ് ജാതി സർട്ടിഫിക്കറ്റിന് തടസം. അഞ്ചുവർഷം മുമ്പ് വരെ കൊല്ലം ജില്ലയിലുള്ളവർക്കും ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. കൊല്ലത്ത് മൂദാക്കരയിലും ആണ്ടാമുക്കിലുമായി ആയിരത്തോളം ക്രിസ്‌ത്യൻ ഭരതർ കുടുംബങ്ങളുണ്ട്.
2006ൽ പടപ്പക്കര സ്വദേശിയായ ഒരു വിദ്യാർത്ഥി ക്രിസ്‌ത്യൻ ഭരതർ വിഭാഗമെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ച് തൊഴിൽ നേടാൻ ശ്രമിച്ചിരുന്നു. തുടർന്ന് നരവംശ ശാസ്ത്ര വിഭാഗമായ കിർത്താഡ്സ് കൊല്ലം ജില്ലയിൽ ക്രിസ്‌ത്യൻ ഭരതർ സമുദായത്തിൽപ്പെട്ടവർ ഇല്ലെന്ന റിപ്പോർട്ടാണ് നൽകിയത്. റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ 2017 മുതൽ ഇവർക്ക് വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കാതായി. സമുദായ നേതൃത്വം നൽകിയ പരാതിയിൽ സംസ്ഥാന സർക്കാർ നടത്തിയ അന്വേഷണങ്ങളിലെല്ലാം ജില്ലാ ഭരണകൂടവും പിന്നാക്ക വികസന കോർപ്പറേഷനും പിന്നാക്ക വിഭാഗം കമ്മിഷനും കിർത്താഡ്സ് റിപ്പോട്ട് ശരിവച്ചു. അഞ്ചുവർഷത്തിനിടെ പ്ളസ് ടു കഴിഞ്ഞ നിരവധി വിദ്യാർത്ഥികൾക്ക് ഇതുകാരണം ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |