കോഴിക്കോട്: കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ നിരവധി കളവുകേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കോഴിക്കോട് അരക്കിണർ തുലാംമറ്റം വയൽ വലിയവീട്ടിൽ ജുനൈദിനെ (29) ചേവായൂർ എസ്.ഐ ഷാൻ.എസ്.എസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
2021 മാർച്ച് 3ന് മലാപറമ്പ് പാച്ചാക്കിൽ ഉണ്ണിരാരിച്ചൻ റോഡിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പാച്ചാക്കിൽ കുളങ്ങരപൊയിൽ വീട്ടിൽ സുമിയുടെ മൂന്നര പവന്റെ മാല പാറോപ്പടി ഭാഗത്തു നിന്നും ബൈക്കിൽ വന്ന ജുനൈദും എറണാകുളം സ്വദേശിയും ചേർന്ന് പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
എട്ടുമാസം മുമ്പ് കൂട്ടു പ്രതിയായ എറണാകുളം സ്വദേശിയെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് ജൂനൈദിന്റെ പങ്ക് വ്യക്തമായതും മൂന്ന് ജില്ലകളിലെയും സമാന കേസുകളുടെ ചുരുളഴിഞ്ഞതും. കൃത്യത്തിന് ശേഷം തമിഴ്നാട്, വയനാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ജുനൈദ് മലപ്പുറം ചേലേമ്പ്രയിലുള്ള ഒരു വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം മെഡി.കോളേജ് അസി. കമ്മിഷണർ സുദർശന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് കോഴിക്കോട് അത്തോളി, നല്ലളം, മലപ്പുറം കൊണ്ടോട്ടി, മഞ്ചേരി, കണ്ണൂർ ശ്രീകണ്ഠാപുരം എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |