മാഡ്രിഡ് : കഴിഞ്ഞ രാത്രി എസ്പാന്യോളിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് തങ്ങളുടെ 35-ാം സ്പാനിഷ് ലാ ലിഗ കിരീടം സവന്തമാക്കിയപ്പോൾ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ തേടിയെത്തിയത് അപൂർവ റെക്കാഡ്. യൂറോപ്പിലെ അഞ്ച് മേജർ ലീഗുകളിലും പരിശീലിപ്പിച്ച ടീമുകൾക്കൊപ്പം കിരീടം നേടിയ ഏക കോച്ചെന്ന നേട്ടമാണ് ആഞ്ചലോട്ടിയെ തേടിയെത്തിയത്. നേരത്തെ ചെൽസി പരിശീലകനായി ഇംഗ്ളീഷ് പ്രീമിയർ ലീഗും, എ സി മിലാന്റെ പരിശീലകനായി ഇറ്റാലിയൻ സെരി എ കിരീടവും, പി.എസ്.ജി പരിശീലകനായി ഫ്രഞ്ച് ലീഗ് കിരീടവും, ബയേണിന് ഒപ്പം ബുണ്ടസ് ലീഗയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 35 കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എസ്പാന്യോളിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തതോടെയാണ് റയലിന് കിരീടമുറപ്പായത്. ഇതോടെ ഏറ്റവും കൂടുതൽ ലാ ലിഗ കിരീടങ്ങളെന്ന തങ്ങളുടെ റെക്കാഡ് റയൽ 35 ആയി ഉയർത്തി. 26 കിരീടങ്ങളുമായി ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. 81 ജയത്തോടെ റയലിന് 34 മത്സരങ്ങളിൽ നിന്ന് 81 പോയന്റായി. രണ്ടാമതുള്ള സെവിയ്യയ്ക്ക് 64 പോയന്റ് മാത്രമാണുള്ളത്. റോഡ്രിഗോ (33, 43) ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ മാർക്കോ അസെൻഷ്യോ (55), കരീം ബെൻസേമ (81) എന്നിവരാണ് റയലിന്റെ മറ്റു ഗോളുകൾ നേടിയത്.
6
റയലിനൊപ്പം വ്യത്യസ്തങ്ങളായ ആറ്(ലാ ലിഗ,ചാമ്പ്യൻസ് ലീഗ്,കിംഗ്സ് കപ്പ്,സൂപ്പർ കോപ്പ എസ്പാന,യുവേഫ സൂപ്പർ കപ്പ്,ക്ളബ് ലോകകപ്പ് ) കിരീടനേട്ടങ്ങളിൽ ആഞ്ചലോട്ടി പങ്കാളിയായി.
24
റയലിന്റെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി ബ്രസീലിയൻ താരം മാഴ്‌സെലോ മാറി. റയലിനൊപ്പം മാഴ്‌സെലോയുടെ 24-ാം കിരീടമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |