ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനൽ ഇന്ന് രാത്രി എട്ടുമുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും.
ഏഴാം കിരീടമുറപ്പിക്കാനാണ് കേരളം ജിജോ ജോസഫിന്റെ നേതൃത്വത്തിൽ മൈതാനത്തിറങ്ങുക. ബംഗാളിനിത് 33ാം കിരീടത്തിനായുള്ള പോരാട്ടമാണ്.
കേരളവും ബംഗാളും തമ്മിലുള്ള നാലാം ഫൈനലാണിത്. 1989,1994 വർഷങ്ങളിൽ ബംഗാൾ കേരളത്തെ തോൽപ്പിച്ച് ജേതാക്കളായി. 2018ൽ കൊൽക്കത്തയിൽ വച്ചാണ് ആദ്യമായി കേരളം ബംഗാളിനെതിരെ കിരീടം നേടിയത്.
ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് ജയവും ഒരു സമനിലയുമായി സെമിയിലെത്തിയ കേരളം അവിടെ കർണാടകയെ പരാജയപ്പെടുത്തിയാണ് ഫൈനൽ ടിക്കറ്റെടുത്തത്. ഗ്രൂപ്പ് റൗണ്ടിൽ കേരളം ബംഗാളിനെ തോൽപ്പിച്ചിരുന്നു.
ഗ്രൂപ്പ് ബിയിൽ ഒരു തോൽവിയും മൂന്ന് ജയവുമായി രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ ബംഗാൾ മണിപ്പൂരിനെ പരാജയപ്പെടുത്തി ഫൈനലുറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |