ശ്രീനഗർ: പഠനത്തിനായി പാകിസ്ഥാനിലേയ്ക്ക് പോയ 17 കാശ്മീരി യുവാക്കൾ തിരികെ രാജ്യത്തെത്തിയത് തീവ്രവാദികളായിട്ടെന്ന് റിപ്പോർട്ടുകൾ. ഇവർ രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറുന്നതിനിടെ കൊല്ലപ്പെട്ടുവെന്ന് അധികൃതർ വ്യക്തമാക്കി.
കൃത്യമായ യാത്രാ രേഖകളും വിസയുമായാണ് ഇവർ പാകിസ്ഥാനിലേയ്ക്ക് പോയത്. തീവ്രവാദികളെ റിക്രൂട്ട് ചെയ്യാൻ പാക് ചാരസംഘടനയായ ഐഎസ്ഐ കണ്ടെത്തിയ പുതിയ മാർഗമാണിതെന്ന് അധികൃതർ പറയുന്നു. യുവാക്കൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
പാകിസ്ഥാനില്‍ ഉപരിപഠനം വിലക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിന് പിന്നിലെ പ്രധാന കാരണം ഇതാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
ജമ്മു കാശ്മീരിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പാകിസ്ഥാനിലേക്ക് പോയിട്ടുണ്ട്. വിശ്വാസ്യതയ്ക്കായി പാക്കിസ്ഥാനിലെ ഹുറിയത് ഓഫീസ് നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.
യുവാക്കളെ രാജ്യത്ത് എത്തിച്ച ശേഷം മനസ് മാറ്റുകയും ചിലർക്ക് ആയുധ പരിശീലനം നൽകുകയും ചെയ്യുന്നുണ്ടെന്ന് സുരക്ഷാസൈന്യം അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഇവരെ ഉപയോഗിക്കുന്നുണ്ടെന്നും സുരക്ഷാസൈന്യം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |