SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.59 PM IST

'രാഹുൽ ഗാന്ധി നേപ്പാളിൽ ധൂർത്തും ആഡംബരവുമായി നിശാക്ളബിൽ, വയനാട്ടിൽ മന്ത്രി സ്‌മൃതി ഇറാനി ആദിവാസി ക്ഷേമപ്രവർത്തനത്തിന്റെ തിരക്കിൽ'; പരിഹാസവുമായി കുമ്മനം രാജശേഖരൻ

kum

വയനാട്: സുഹൃത്തിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുക്കവെ നേപ്പാളിൽ നിശാക്ളബ് സന്ദർശിച്ച കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ നടപടി ബിജെപി വലിയ തരത്തിൽ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. തന്റെ സ്ഥിരം മണ്ഡലമായ അമേഠിയിൽ രാഹുലിനെ പരാജയപ്പെടുത്തിയ സ്‌മൃതി ഇറാനി ഇപ്പോൾ ഔദ്യോഗിക സന്ദർശനത്തിന് വയനാട്ടിൽ എത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെടുത്തി രാഹുലിനെതിരെ വിമർശനം ഉന്നയിക്കുകയാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.

വയനാട്ടിലെ എം.പിയായ രാഹുൽ ഗാന്ധി ധൂർത്തും ആഡംബരവുമായി നേപ്പാളിലെ നിശാക്ളബിൽ ചെലവഴിക്കുമ്പോൾ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആദിവാസി വിഭാഗങ്ങൾക്ക് ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ് സ്‌മൃതി ഇറാനിയെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ കുമ്മനം പറയുന്നു. നാളിതുവരെ മണ്ഡലത്തിൽ തിരിഞ്ഞുനോക്കാത്ത രാഹുലിന്റെ നടപടിയിൽ പ്രതിഷേധിക്കണമെന്നും അദ്ദേഹം പോസ്‌റ്റിൽ ആവശ്യപ്പെടുന്നു.

കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

വയനാട് എം പി ആയ രാഹുൽ ഗാന്ധി നേപ്പാളിൽ ധൂർത്തും ആഡംബരവുമായി നിശാ ക്ലബ്ബിൽ ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായ വയനാട്ടിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ്.
ഇന്ന് രാവിലെ മുതൽ കേന്ദ്ര മന്ത്രി ജില്ലയിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പരിഗണനയിലുള്ള ആസ്പിരേഷണൽ ജില്ലയായ വയനാട്ടിൽ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കിവരികയാണ്.
ആദിവാസി സഹോദരങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം തേടി അവരുടെ അടുത്തേക്ക് എത്തിയ സ്മൃതി ഇറാനി പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തി.
അതേസമയം ഇവിടേക്ക് നാളിതുവരെ തിരിഞ്ഞു നോക്കാത്ത എം പി രാഹുൽ ഗാന്ധിയുടെ ജനവിരുദ്ധ നടപടിയിൽ ജനങ്ങൾ ശക്തമായി പ്രതിഷേധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUMMANAM RAJASEKHARAN, SMRITHI IRANI, RAHUL GANDHI, ADIVASI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.